Tuesday, August 2, 2011

ഒരു പ്രണയ നൊമ്പരം

അവളെ അവന്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്ത് ജീവിക്കുകയായിരുന്നു.അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനു അവളെ..... അവന്‍റെ ജീവനേക്കാളും  ഇഷ്ടമായിരുന്നു.പിന്നീട് കാണുന്നത് കുറെ ആണ്‍ കുട്ടികള്‍ - ആരോഗ്യം കുറവാണെങ്കിലും അവര്‍ക്ക് ഒരു പ്രത്യേക ശക്തിയും പിന്തുണയും ഉണ്ടായിരുന്നു.ആ ശക്തി അജ്ഞാതവും..അവര്‍ അവളുടെ കൂട്ടുകാരെന്നു പറയുകയും അങ്ങന്നെ അവളെ വിശ്വസിപ്പിക്കുകയും,അവള്‍ വിശ്വസിക്കുകയും ചെയ്തവര്‍ - എല്ലാവരും ഒരു പോലെ അവന്‍റെ നെഞ്ചിലും തലയിലും ശരീരമാസകലം ചവിട്ടുകയാണ്,ശരീരയും മനസ്സും മുറിവേല്‍ക്കപ്പെട്ടു ,രക്തം വാര്‍ന്നു ഒഴുകി.എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും ചവിട്ടി താഴ്ത്തുകയാണ്....അവന്‍ എല്ലാം സഹിച്ചു,കാരണം അവളെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ പൊതിഞ്ഞു നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുവായിരുന്നു അവന്‍...അതിനാല്‍ മറ്റുള്ള വേദന അവന്‍ അറിഞ്ഞിരുനില്ല..വേദനയില്‍ ശ്രെദ്ധിച്ച് നൊമ്പരപ്പെട്ടാല്‍ അവളെ നഷ്ട്ടപെടും എന്നവന്നറിയമായിരുന്നു.....പക്ഷെ പിന്നീടു അവന്‍ കണ്ടു,അവളെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റുന്നു അവര്‍......മരണത്തിന്റെ ശക്തി ഏറി.....അവന്റെ മനസ്സ് തേങ്ങി കരഞ്ഞു, അപേക്ഷിച്ചു..അത് അവള്‍ കാണാന്‍ അവര്‍ അനുവദിച്ചില്ല...അതിന്റെ ഇടയിലും തന്നില്‍ നിന്നും അടര്‍ത്തി എടുത്ത അവളുടെ കരം പിടിക്കാന്‍
അവന്‍ ശ്രേമിച്ചപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട്‌ അവള്‍ ആ കൈ പിന്‍വലിച്ചു, ആ കണ്ണ് അവനോടു യാചിച്ചു,ഒന്നവളെ വിട്ടകലാന്‍...പോയി സന്തോഷത്തോടെ ജീവിച്ചുകൊള്ളാന്‍.....അവള്‍ ഇല്ലാതെ ഞാന്‍ സന്തോഷത്തോടെ പോയി ജീവിച്ചുകൊള്ളാന്‍..നീ എന്നെ ഇങ്ങനന്നല്ലോ മനസ്സിലാക്കിയത്‌.....വേദനയോടെ അവന്‍ ഓര്‍ത്തു.....അവളുടെ ആ ബലഹീനത ആയിരുന്നു ആ ക്രുരന്മാരുടെ ശക്തി....അതായിരുന്നു അവരെ പിന്തുണച്ച ആ അജ്ഞാത ശക്തി....തകര്‍ന്നു വീഴാന്‍ പോയപ്പോഴാണ് അവനതുകണ്ടത് ,അവളുടെ ആ കൈകള്‍ വീണ്ടും തന്റെ നെഞ്ചിലേക്ക് അവസാന പിടിവള്ളിയിലെന്നപോലെ നീളുന്നു...അവള്‍ക്കു പോകാന്‍ കഴിയില്ലന്നു ആ കരങ്ങള്‍
പറയുന്നുണ്ടായിരുന്നു.....കണ്ണുകളില്‍നിന്നും ചുടു കണ്ണുനീര്‍ അവന്റെ നെഞ്ചിലേക്ക് പൊഴിഞ്ഞു,അതേറ്റ് അവന്റെ ഉള്ളം നീറി... സാഹചര്യങ്ങള്‍ വരുത്തിവച്ച വിനകള്‍ മൂലം, അവള്‍ എത്തിപ്പെട്ട അവസ്ഥയില്‍,മറ്റാരും തുണയില്ലാത്ത സാഹചര്യത്തില്‍ അവള്‍ക്കു ഒരു രക്ഷ താന്‍ മാത്രമെ ഉള്ളന്നുള്ള ബോധം അവനില്‍ പുതിയൊരു കരുത്തേകി...അവന്‍റെ മുറിവുകള്‍ എല്ലാം പ്രണയമായിരുന്നു...അവന്‍റെ രക്തത്തിന് പ്രണയത്തിന്‍റെ മണമായിരുന്നു അവന്റെ ശ്വാസത്തില്‍ അവളോടുള ഇഷ്ടം മാത്രമായിരുന്നു.ഒരു പുതുശക്തി അവനില്‍ ഉണര്‍ന്നെഴുന്നെല്‍ക്കാന്‍ തുടങ്ങി.....അപ്പോള്‍.......അവള്‍ വീണ്ടും ആ കരങ്ങള്‍ അവന്റെ നെഞ്ചില്‍ നിന്നും എടുത്തു..അല്ലെങ്കില്‍ എടുക്കപ്പെട്ടു,അതോടൊപ്പം അവളുടെ കൈകളില്‍ അവന്റെ ഹൃദയത്തിന്റെ, ജീവന്റെ,മനസ്സിന്റെ പാതി പറ്റിച്ചേര്‍ന്നു..അപ്പോള്‍ അവള്‍ കണ്ടത് അവന്‍റെ പിളര്‍ന്നിരിക്കുന്ന,നിലക്കാറായ ആ ഹൃദയത്തിലും അവളുടെ തന്നെ സുന്ദരമായ രൂപമായിരുന്നു,തന്നെ വിട്ടകലരുതെന്നുള്ള അവന്റെ രോദനം ആയിരുന്നു..ഒരു തേങ്ങലോടെ,അവളുടെ മിഴികളില്‍ നിന്നും, നീറുന്ന ഹൃദയത്തില്‍നിന്നും ഒരു കണ്ണ് നീര്‍തുള്ളി  അടര്‍ന്ന്‌ അവന്‍റെ മുറിവില്‍ വീണു....അതില്‍  നിറയെ അവള്‍ ഇതുവരെ അവനു കൊടുത്തതില്‍ നിന്നും വത്യസ്തമായ, ഉള്ളിന്റെ ഉള്ളില്‍ നിന്നുമുള്ള ആത്മാര്‍ത്ഥ സ്നേഹമായിരുന്നു.......അവന്റെ  സ്നേഹം മനസ്സിലാക്കാന്‍ കഴിയാഞ്ഞതിന്റെ വേദന ആയിരുന്നു....അത് മതിയായിരുന്നു അവന്‌.നിര്‍ജീവമായി തുടങ്ങിയ ആ  ശരീരം പുതു ശക്തിയോടെ ഉണര്‍ന്നെഴുന്നേറ്റു.അപ്പോഴും സ്നേഹത്തിന്‍റെ വില അറിയാത്ത ആ ക്രൂരര്‍ ചവിട്ടു തുടര്‍ന്നു.എന്നാല്‍ പൂര്‍ണമായും അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് അവന്‍ ഉറച്ചു നിന്ന് കഴിഞ്ഞു....ഇപ്പോള്‍ അവന്‍ ശക്തനാണ്.കാരണം അവള്‍ വീണ്ടും അവന്റെതു ആണ്....അവന്റെതു മാത്രം.....എന്നാല്‍ ഇപ്പോഴും അവളുടെ മാത്രമായ അവനെ പിന്തുണക്കാന്‍ കഴിയാതെ അവള്‍ നിസ്സഹായ ആണ്.സാഹചര്യങ്ങള്‍ അവളെ അങ്ങനെ ആക്കി എടുത്തു.എന്നാലും അവള്‍ അവനെ മുറുക്കി പിടിച്ചു മുറിവുകളില്‍ ചുംബനങ്ങള്‍ കൊണ്ട് മൂടി അവന്‍റെ വേദനകള്‍ അവള്‍ ഒപ്പി എടുക്കാന്‍ ശ്രെമിച്ചു....അവന്റെ ആഗ്രഹം പോലെ സ്നേഹിക്കാന്‍ ശ്രെമിക്കുന്നു....ശ്രമിച്ചുകൊണ്ടെയിരിക്കുന്നു....എങ്കിലും അവന്റെ ആ സ്നേഹതിനോപ്പമെത്താന്‍ അവളുടെ സ്നേഹത്തിനു കഴിയുമോ?.


(ഇതില്‍  ചില നിഗൂഡതകള്‍ മറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ക്ഷമിക്കുക....  
എന്റെ ഒരു പ്രിയ സുഹൃത്ത്‌ അവന്റെ പ്രണയകാലത്ത്  അനുഭവിച്ച ഒരു അനുഭവം എന്നോട് പങ്കുവച്ചു, അതിന്റെ ഒരു ആവിഷ്കാരം  എന്റെ കണ്ണില്‍കൂടി നിങ്ങളോട് പറഞ്ഞെന്നെയോള്ളൂ..
കാരണം അതൊരു സത്യ-സുന്ദര പ്രണയമായിരുന്നു........ചിന്തിക്കു.......പ്രണയം അതൊരു..?????
നിങ്ങളുടെ ഉത്തരങ്ങള്‍ എന്നോട് പങ്കുവെക്കില്ലേ?......എല്ലാവര്‍ക്കും നന്മ മാത്രം നേരുന്നു.)

Monday, August 1, 2011

ഇളനീരും ഇറാനിയും

കാറിന്റെ എ.സിയില്‍നിന്നും പുറപ്പെടുന്ന കൃത്രിമ ഊഷ്മള കാറ്റിന്റെ അകമ്പടിയോടെ കാര്‍ കമ്പനി ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി...അലി ആണ് ഡ്രൈവര്‍...നമ്മള്‍ മിണ്ടാന്‍ തുടങ്ങിയാല്‍ പിന്നെ വണ്ടിനിര്‍ത്തി ഇറങ്ങിയോടിയാല്ലും അവന്‍ പുറകെ വന്നു വര്‍ത്തമാനം പറയും...അനുഭവം ഉണ്ടെ!അതുകൊണ്ട് വേലിയില്‍ കിടക്കുന്ന ആ പാമ്പിനെ തല്‍ക്കാലം തോളത്തിടെണ്ടെന്നു വച്ചു മസില്‍ പിടിച്ചിരുന്നു...എന്നും കണ്ടു മടുക്കാറുള്ള ആ  പുറം കാഴ്ചകള്‍ കാണാം...തമ്മില്‍ ഭേതം ഇത് തന്നെ!.. ഇരുവശത്തും ഫാക്ടറികള്‍ മാത്രം....ഒരു പച്ചപ്പ്‌ കാണണമെങ്കില്‍ വല്ല ഓഫീസിന്റെയും മുന്‍പിലേക്ക് നോക്കണം.അല്ലെങ്കിലും ഈ മരുഭൂമിയില്‍ എവിടാ പച്ചപ്പ്‌? ഉള്ള പച്ചപ്പിനു പച്ച നിറത്തിന്റെ ഒരു "പച്ച"മാത്രമെയോളൂ. നാട്ടിലെ ആ പച്ചപ്പുതന്നെ ആണ് പുലി....ഇപ്പോഴാണ്‌ അതിന്റെ സൌന്ദര്യം മസ്സിലാവുന്നത്...അല്ലെങ്കിലും ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരയില്‍ ആണല്ലോ പച്ച...ശരിക്കും ഇവിടെ വന്നു കഴിഞ്ഞാണ് ഓണവും, ക്രിസ്തുമസ്സും, പുതുവര്‍ഷവും തുടങ്ങി എല്ലാ വിശേഷങ്ങളും ആസ്വദിച്ചു ആഘോഷിക്കുന്നത്...അന്നെരമോര്‍ക്കും കേരളം വിട്ടുനില്‍ക്കുംപോഴാണ് നമ്മള്‍ ശരിക്കും മലയാളി ആകുന്നതെന്ന്...ഒരു പരിധി വരെ അത് ശരിയാണ്.

ആ സമയത്തൊക്കെ ഉള്ളിന്റെയുള്ളില്‍ നിന്നും ഒരു ആവേശം,ഒരു ദേശസ്നേഹം,"സംസ്കാര റിയാലിറ്റി ഷോ"(സാധാരണ മറ്റുള്ള ഇന്ത്യക്കാരില്‍നിന്നും വെത്യസ്തമായ "ആഘോഷ ശൈലി " ആണല്ലോ മലയാളികള്‍ക്ക്...നാട്ടിലെ പോലെ മദ്യം നിയമപരമായി വില്പന നടത്താന്‍ അനുവദിക്കുന്ന രാജ്യമായാലും അല്ലെങ്കിലും "മദ്യം ഇല്ലാതെ ഞങ്ങള്‍ക്ക് എന്താഘോഷം" എന്ന ആപ്തവാക്യത്തില്‍ ഉറച്ചുനിക്കുന്ന, ടാക്സിനത്തില്‍ സര്‍ക്കാരിനും- "സഹായികള്‍ക്കും" പണം കൊണ്ട് തുല്ലാഭാരം നടത്തുന്നവര്‍ ആണല്ലോ കേരളീയര്‍?) , തിരതല്ലിവരും....ട്വന്റി ട്വന്റി ക്രിക്കറ്റ് ഫൈനല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നപ്പോള്‍ ഉണ്ടായ അത്രെയും ദേശസ്നേഹം,"മലയാളികള്‍ " എന്ന നിലയില്‍ പ്രവാസികള്‍ക്കും ഉണ്ടാവും.അപ്പോള്‍ പിന്നെ ആഘോഷത്തിനു നല്ല "മേളവും" ഉണ്ടാകും....
അലി അവനോടു മിണ്ടാത്തതിലുള്ള ദേഷ്യം പ്രകടിപ്പിച്ചതാണോന്ന് അറിയില്ല, പെട്ടന്ന് ബ്രേക്ക് പിടിക്കാതെ വളവുതിരിച്ചപ്പോള്‍ ഞാന്‍ പരിസരബോധം വീണ്ടെടുത്തു...."താങ്ക്സ് അലി...നീ ഇപ്പോള്‍ എന്നെ ഉണര്‍ത്തിയതുകൊണ്ട് മൊബൈല്‍ സൈലെന്റില്‍ കിടന്നു വൈബ്രേറ്റ്‌ ചെയ്തതറിയാന്‍ പറ്റി" അവനു മനസ്സില്‍ മാത്രം നന്ദി പറഞ്ഞു..കാരണം നേരത്തെ പറഞ്ഞ ആ "വേലിയിലെ പാമ്പേ!"..... ഞാന്‍ മൊബൈല്‍ എടുത്തുനോക്കി...."ഓഹ്  മിസ്‌ കാള്‍ ആയി....നാട്ടില്‍നിന്നും അനീഷ്‌ ആണ്...തിരിച്ചു വിളിച്ചു. 
"മച്ചാ പറയെടാ..എന്തുണ്ട് വിശേഷം?" തല്‍ക്കാലത്തേക്ക് അലിയുടെ അടുത്തുള്ള മസ്സിലുപിടുത്തം അറിയാതെ അയഞ്ഞുപോയി.
ഒന്നുമില്ലെടാ...ഇപ്പോള്‍ നല്ല മഴയാ..ഞാന്‍ നമ്മുടെ
"ആര്‍. ഡബ്ലിയു .ടി .എസ് കലുങ്കില്‍"(റോഡ്‌ വുമണ്‍ ട്രാവലെഴ്സ് സെന്‍സസ് കലുങ്കില്‍) കുടയും പിടിച്ചിരിക്കുവാ...അപ്പോള്‍ നിന്നെക്കുറിച്ച് ഓര്‍ത്തു..."
ദുഷ്ടന്‍ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ വീണു പുകഞ്ഞു തുടങ്ങിയ സമയത്തുതന്നെ അവനു ഇത് വിളിച്ചു പറയാന്‍ തോന്നിയല്ലോ?"ഓഹ്...കോളേജ് വിട്ടുപോകുന്ന പെണ്‍പിള്ളാരുടെ വായില്‍നോക്കിയിരിക്കുന്ന കലുങ്കെന്നു പറഞ്ഞാല്‍ പോരെ?ഹും " ചില പെണ്ണുങ്ങള്‍ക്ക്‌ അയല്‍പക്കത്തുള്ള പെണ്ണുങ്ങളോട് തോന്നുന്ന അതേ കുശുമ്പ് എനിക്കും അവനോടു മനസ്സില്‍ തോന്നി. അല്ല പിന്നെയെങ്ങല്ലെ തോന്നാതിരിക്കും?മോങ്ങാന്‍ ഇരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണ അവസ്ഥയിലായി ഞാന്‍."അയ്യോ ടാ അളിയാ..കമ്പനിയില്‍ നിന്നും വിളിക്കുനുണ്ട്...ഞാന്‍ വൈകിട്ട് വിളിക്കാം...എല്ലാരേയും അന്വേഷണം അറിയിക്കണെ? മഴ നനയാതെ ശ്രെദ്ധിക്കണെ?
പനിപിടിക്കതെ നോക്കണെ?....ഓക്കേ..ബൈ ടാ"...മനസ്സിലുള്ളത് (ദൈവമെ ! ഇവന് രണ്ടു ദിവസത്തേക്ക് നല്ല പനി കൊടുക്കണെ!)പുറത്തുകാണിക്കാതെ ഞാന്‍ ഒന്ന് സുഖിപ്പിച്ച് ഫോണ്‍ വച്ചു..കാരണം അവന്‍ ഇപ്പോഴും ആ കലുങ്കില്‍ സ്ഥിരം  ഇരിക്കുനുണ്ട്.....ചിലപ്പോള്‍...നാളെ എന്നെ "ആ സെന്‍സസില്‍ പെട്ട  ആരെങ്കിലും" തിരക്കിയാല്‍ എന്റെ നമ്പര്‍ കൊടുക്കാനുള്ള മനസ്സ് അവനു ഉണ്ടാകേണ്ടതാണേ!!.
ഒരു നെടുവീര്‍പ്പോടുകൂടി ഞാന്‍ നിവര്‍ന്നു പുറകോട്ടുച്ചാരി ഇരുന്നു മെല്ലെ കണ്ണുകളടച്ചു.
 അല്ലെങ്കിലും മറ്റുള്ളവരെ പെട്ടന്ന് പൊട്ട് കളിപ്പിക്കാന്‍ നമുക്ക്-ചില മലയാളികള്‍ക്ക് - പ്രത്യക കഴിവാണല്ലോ?.അതുപറഞ്ഞപ്പോഴാ ഒരു സംഭവം ഓര്‍മ്മവന്നത്.കുറച്ചുനാള്‍ മുന്‍പ് ‍ഞാനും എന്റെകൂടെയുള്ള  ഒരു പത്തുപന്ത്രണ്ടു പേരും കൂടി പ്രശസ്തമായ ഒരു ജപ്പാന്‍ കമ്പനിയുടെ ഓഫീസില്‍ സേഫ്റ്റി ഇന്‍ടക്ഷന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ പോയി അവിടെ വാതിലില്‍ സേഫ്റ്റി ഷൂ ഇട്ടുകൊണ്ട്‌ അകത്തുകയറരുത് എന്നുള്ള ഒരു ബോര്‍ഡ് കണ്ടു..ഞാന്‍ അകത്തു പോയി ക്ലാസിന്റെ കാര്യങ്ങള്‍ അന്വഷിച്ച് തിരികെ വന്നു, ആദ്യം നിന്ന ഒരു ഇന്ത്യക്കാരന്‍, മലയാളി അല്ല കേട്ടോ?പുതിയ ആളാണ്...അതിനെ ഒരു പരിഭ്രമവും ആ മുഖത്ത് വായിച്ചെടുക്കാം. അവനോടു ഷൂ ഊരി അകത്തു കയറിവരാന്‍ പറഞ്ഞു..എന്നിട്ട് ഞാന്‍ അകത്തു കയറി...ചെറിയ ഒരു മുറി കടന്നു വേണം വിശാലമായ ഓഫീസില്‍ എത്താന്‍...ആ മുറിയില്‍ ഒരു ഫിംഗ്കര്‍ പഞ്ച് മെഷിന്‍ ചുമരില്‍ ഘടിപ്പിച്ചിട്ടുണ്ട്..അത് എന്റെ കമ്പനിയിലുള്ളതിലും വെത്യസ്തമായിരുന്നു...ഞാന്‍ അത് നോക്കി നിന്നപ്പോള്‍ ഞാന്‍ മുന്‍പ് പറഞ്ഞ ആ കഥാപാത്രം ഷൂ ഊരി കയറിവന്നു..."എന്തുപറ്റി സര്‍? ".
പെട്ടന്ന് ഒരു ലഡ്ഡു എന്റെയും മനസ്സില്‍ പൊട്ടി...ഞാന്‍ പറഞ്ഞു "ഇത് ഇവിടുത്തെ ഒരു മെഷിന്‍ ആണ്...അകത്തു കയറുന്നതിനു മുന്‍പ് ഇതിന്റെ മുന്‍പില്‍ നമ്മളുടെ ചിരിച്ചു നില്‍ക്കുന്ന മുഖം കാണിക്കണം....അതപ്പോള്‍ അകത്തു ഫോട്ടോ ആകും...എന്നിട്ട് ഒരു നിമിഷം കണ്ണടച്ച് നമ്മള്‍ക്ക് വിശ്വാസമുള്ള ദൈവത്തെ വിളിക്കണം, ജപ്പാന്‍കാരുടെ ഓരോ അചാരങ്ങളെ!".ഇതുപറഞ്ഞു ചിരിക്കാതിരിക്കാന്‍ ഞാന്‍ പെട്ടന്ന് മുഖം തിരിച്ചു...
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ മുന്‍പില്‍ നിന്ന് അവന്‍ ലാവിഷായി ചിരിക്കുന്നു...ആ ചിരി അകത്തുള്ളവര്‍ കണ്ടിരുന്നെങ്കില്‍ ഹോ...അവനെയും ജപ്പാനില്‍ കൊണ്ടുപോയെനെ.
എന്നിട്ട് ആശാന്‍ ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി.."ജയ് റാം "എന്ന് തെല്ലു ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു.എനിക്ക് ഒരേ സമയം ചിരിയും,സങ്കടവും വന്നു.ആരും കണ്ടില്ല ആശ്വാസം, ഞാന്‍ അവന്റെ തോള്ളില്‍ കൈയിട്ടു "മതി പോകാം" എന്ന് പറഞ്ഞു അകത്തേക്ക് കൊണ്ട് പോയി..അവനോടു ഈ നിമിഷം വരെ ഞാന്‍ ആ സത്യം പറഞ്ഞിട്ടില്ല..പറഞ്ഞാല്‍ പിന്നുള്ള കാര്യം നിങ്ങള്‍ക്ക് കേള്‍ക്കാനും എനിക്ക് പറയാനും വിഷമം ഉള്ളതാവും...ചുമ്മാ ആരെയും വേദനിപ്പിക്കാത്ത ഒരു തമാശ..ഇപ്പോള്‍ എനിക്ക് അവനോടു ഭയങ്കര സ്നേഹമാണ്...ഒരു പാവം.
കാറ്‌ വീണ്ടും അംബരച്ചുമ്പികളായ കെട്ടിടങ്ങളെ കടന്നു മുന്‍പോട്ടു കുതിച്ചു...ചെറിയ പച്ചപ്പ്‌  പ്രകടമാക്കി തെരോവോരങ്ങള്‍ കാരുണ്യം കാണിച്ചുതുടങ്ങി,കണ്ണിനു കുറച്ചു കുളിര്‍മ അനുഭവപെട്ടു....ഞാന്‍ അത് ആസ്വദിച്ചതുകൊണ്ടാവാം പ്രകൃതി അതിന്റെ മനോഹര സൌന്ദര്യം വര്‍ഷിച്ചു തുടങ്ങിയോ!!!...?മഴ ചാറാന്‍ തുടങ്ങി...തെരുവോരം കല്പ്പവൃക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞു...നിരനിരയായി...അതെങ്ങനെ മഴത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു കുളിച്ചുരസിക്കുന്നു...മഴാനനയാന്‍ കൊതിയാകുന്നു...പക്ഷെ ഡ്രസ്സ്‌ നനയിക്കാന്‍ പറ്റില്ല,മാത്രമല്ല ഇപ്പോഴത്തെ മഴയുടെ കളറും, പാര്‍ശ്വഫലങ്ങളും നമ്മുക്ക് പ്രവചിക്കാന്‍ പറ്റില്ലല്ലോ?ചിലപ്പോള്‍ പണികിട്ടും.....മഴയുടെ ശക്തിക്കൂടുവാണ്...."തുള്ളിക്കൊരുകുടം"...എന്താ ശരിയല്ലെ?
ആ...അതുപോലുള്ള  മഴ...വണ്ടിയുടെ വേഗത കുറച്ചു...ഒരു വശത്ത് ഇപ്പോള്‍ കാണുന്നത് വല്ലിയ ഒരു നദിയാണ്....കൊതുമ്പുവള്ളത്തില്‍ തലയില്‍ പാളകുടയുംവച്ചു രണ്ടു മൂന്നു ആളുകള്‍ വേഗത്തില്‍ തുഴഞ്ഞു പോകുന്നു...തന്നില്‍ അലിയുന്ന ഓരോ മഴ തുള്ളികളെയും  ആവേശത്തോടുകൂടിയാണ് നദി വരവേല്‍ക്കുന്നത്...അവിടെ ആരും അറിയതുള്ള ഒരു പ്രണയം ഉണ്ടോ?..."മഞ്ഞപിത്തം ബാധിച്ചവന്‍ കാണുന്നത് എല്ലാം മഞ്ഞിച്ചിരിക്കും" എന്നുപറയുന്നത് പോലെ ആണോ ഇക്കാര്യവും?...ആവൊ...വിട്ടുകള..
കുറച്ചു ഭാഗം കഴിഞ്ഞപ്പോള്‍ കാറിന്റെ മറ്റെ വശത്ത് പച്ചപിടിച്ചു കിടക്കുന്ന "നെല്‍ ഇല്ലാ" പാടങ്ങള്‍....നാട്ടിന്‍പുറത്തിന്റെ ആ വശ്യ സൌന്ദര്യം നിര്‍ഗമിക്കുന്ന ആ ഒളിയുറവ ഇതാണോ?..മഴയുടെ ആ ശക്തി തെല്ലു കുറഞ്ഞു...നനഞ്ഞു കുളിച്ച ഈ ഗ്രാമഭംഗി ശരിക്കും ഒരിക്കലും മറക്കാന്‍ പറ്റില്ല...ശ്വസിക്കുന്ന വായുവിനുപോലും ഒരു നൈര്‍മല്ല്യത....കാറിന്റെ വേഗത കുറച്ച് കൂടിയിട്ടുണ്ട്...വേഗം അങ്ങ് ചെല്ലേണ്ടതല്ലെ?വണ്ടി കയറ്റം കയറികൊണ്ടിരിക്കുന്നു....മഞ്ഞു മൂടിയ മലനിരകള്‍...യാത്ര കുറച്ച് അപകടം പിടിച്ചതാണ്....കൊടും കൊക്കകള്‍ വശങ്ങളില്‍ പതുങ്ങിയിരുപ്പുണ്ട്..എന്നാലെന്താ? തലയുയര്‍ത്തി നില്‍ക്കുന്ന ആ മലനിരകളെ അടുത്തറിയാന്‍....പല വശങ്ങളിലൂടെ കണ്ടു ആസ്വദിക്കാന്‍ എന്താ രസം....എല്ലാ കാമുകന്മാരും അവരുടെ കാമുകിയുമൊത്ത് കൈപിടിച്ച് നടക്കാന്‍ കൊതിക്കും ഈ വശ്യ സൌന്ദര്യം കണ്ടാല്‍....ഇനി ഇതുകണ്ടിട്ടു ഏതെങ്കിലും ഓണക്ക കാമുകന്  അങ്ങന്നെ തോന്നുനില്ലെങ്കില്‍ അവരോട് - "പോയി വല്ല പണിയും നോക്ക് മച്ചു...ഭാവനയില്ലാത്ത പ്രണയം പിക് അപ്പ്‌ വാന്‍ ഇല്ലാത്ത ഗള്‍ഫ് പോലെയാണ് " എന്നുള്ള അമൂല്യ പ്രണയവാക്യം (പ്രണയനാട്യം:പതിനാറാം അദ്ധ്യായം പതിനാറാം വാക്യം)മറക്കരുത്.
എല്ലാരും പറയാറുള്ള ആ "ചന്ദന മരങ്ങളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റിന്റെ സൌരഭ്യം"കിട്ടുമോന്നറിയാന്‍ ഞാന്‍ ശ്വാസം വലിച്ചെടുത്തു.....ഒന്നൂടെ നോക്കി..ഓ...ഇല്ലാ...ഒരുമണവും ഇല്ല...പക്ഷെ നല്ല ശുദ്ധമായ നനുത്ത കാറ്റ് . 
റോഡരികില്‍ ഇളനീര് വില്‍ക്കുന്നവരെ കണ്ടുതുടങ്ങി...രണ്ടെണ്ണം മേടിക്കാം..ഇവനും കൊടുക്കാം ...ഇവനും അറിയട്ടെ നമ്മുടെ നാടിന്റെ രുചികളില്‍ ഒന്ന്.ദൈവമെ!മനസ്സില്‍ വിചാരിച്ചതെ ഒള്ളു അലി വണ്ടി ഒരു ഇളനീര് കടയുടെ മുന്‍പില്‍ ഒതുക്കി നിര്‍ത്തി.
" ഭായ്"
ഓഹോ..ഇപ്പോള്‍ ഇളനീര് കച്ചവടം ചെയ്യാനും അന്യ  സംസ്ഥാനക്കാര്‍ വന്നുതുടങ്ങിയോ?നമ്മുടെ നാടിന്റെ ഒരു പോക്കെ...!!!!
ഇവനോട് ഇനി ഇളനീരിനു എന്തുപറയും...അത്രയ്ക്ക് ഹിന്ദി അറിയമായിരുനെങ്കില്‍ ഞാന്‍ ആരായേന്നെ....
ഒരു നിമിഷം ആലോചിച്ചു, പെട്ടന്ന് മനസ്സില്‍ ഓടി എത്തിയത് "സന്ദേശം" എന്ന സിനിമയിലെ ഇന്നസെന്റും, മമ്മൂക്കോയയും ആണ്..അതില്‍ പറയുന്നത് "നാരിയല്‍ കാ പാനി" എന്നാണല്ലോ?അത് കരിക്കിന്‍ വെള്ളത്തിനല്ലെ?അപ്പോള്‍ കരിക്കിനോ? ഒരു പിടുത്തവും കിട്ടിയില്ല...ഇവനറിയാമായിരിക്കും, ഒന്നുമിലെങ്കിലും ദിവസവും ഇത് ഇവിടെത്തന്നെ കച്ചവടം ചെയ്യുന്നവന്‍ അല്ലെ?രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു"ദോ ഇളനീര്‍ ".
"ജിജോ ഭായ് ക്യാ ഹുവാ"...ഇവനെന്റെ പേരറിയാമോ? ഞാന്‍ നേരെ ഇരുന്നു "ഹമ്മേ!! ഇതെവിടെ? മുന്‍പില്‍ ഓഫീസി കെട്ടിടങ്ങള്‍..മലയുമില്ല ഇളനീരും ഇല്ല...അപ്പോള്‍..ഭായി എന്ന് വിളിച്ചത് അലിയാണോ????
ഞാന്‍ വണ്ടിയില്‍ നിന്ന് ഉറങ്ങുവായിരുനെന്നുള്ള സത്യം തലയിലെത്താന്‍ ഇത്തിരി സമയം പിടിച്ചു..
"ക്യാ,ക്യാ ബോല...ഇറാനീ.. " അലി വിടുന്ന ലക്ഷണം ഇല്ല.
"യെസ് ഇറാനി.....ദോ ഇറാനി...തും നഹി ദേഖ?അബി ഊപ്പര്‍, ഓഫിസ് മേ ഗയാ" ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു വേഗം വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി..." ഹോ വല്ല മലയാളികളും ആയിരുനെങ്കില്‍ ചമ്മി പോയേനെ"...ഞാന്‍  മനസ്സില്‍ പറഞ്ഞതിനിത്തിരി ശബ്ദം കൂടിപോയി.."എന്താടാ...എന്താ പറയുന്നത്"ഇത് മലയാളിയായ എന്റെ സഹപ്രവര്‍ത്തകന്റെ വക ചോദ്യം ആയിരുന്നു.
"എന്ത്....ഞാന്‍...ഞാന്‍ എന്തു പറഞ്ഞെന്നാ...നിനക്കൊരു പണിയുമില്ലേ...?ഒരുവിധത്തില്‍ അവിടെ നിന്നും തലയുരി.
അന്നേരം ഞാന്‍ ക്ലാസിനു കൊണ്ടുപോയ ആ "മലയാളിയല്ലാത്ത ഇന്ത്യക്കാരന്റെ മുഖം ഓര്‍മയില്‍ വന്നു...പാവം..."പോട്ടന്നെ ചെട്ടി കളിയാക്കിയാല്‍ ചെട്ടിക്കു ദൈവം പണിതരും..(ചെറിയ മാറ്റം വരുത്തിയത് ആ പഴഞ്ചോല്ല് കണ്ടു പിടിച്ച മഹാത്മാവ് ക്ഷമികുക..)
ഓഫീസില്‍ ഇരിക്കുമ്പോഴും ഞാന്‍ കണ്ട ആ സ്വപ്നത്തെ കുറിച്ചോര്‍ത്തു....മലയാളി എവിടെ എത്ര സുഖസൌകര്യങ്ങളില്‍ ആയാലും കേരളം എന്ന ആ കൊച്ചുസ്വര്‍ഗഗം ( ഭാര്യയെ വില്‍ക്കുന്ന ഭര്‍ത്തക്കന്മാരും, മകളുടെ ശരീരത്തിന് വിലപറയുന്ന അച്ഛന്മാരും, സഹോദരനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കുന്നവരും ഉള്‍പെടെ ഉള്ള ഹീന ജീവികള്‍ തല്ക്കാലം ഒന്ന് മാറിനില്‍ക്കണെ.....ഞാന്‍ ഒന്നുകൂടി എന്റെ നാടിനെ "ദൈവത്തിന്റെ സ്വന്തം നാടെന്നു" വിശേഷിപ്പിച്ചോട്ടെ!!) അവന്റെ കണ്ണിനും മനസ്സിനും പുറമെ കാണിക്കാത്ത ഒരു സ്വകാര്യ അഹങ്കാരമാണ്.... എന്തായാലും കാശുമുടക്കാതെ നാട്ടില്‍ കറങ്ങാന്‍ പോയ ഒരു സന്തോഷം...ഹോ...എന്നെ സമ്മതിക്കണം,എന്ന് വിചാരിച്ചു ഒന്ന് നെടുവീര്‍പ്പിടാന്‍ ഒരുങ്ങിയപ്പോള്‍ അലി കയറിവന്നു...ദൈവമെ!! കളിയാക്കാന്‍ ആണോ?"ഭായ് അപ്ക്കാ ബാഗ്‌ ..".
"താങ്ക്സ് അലി..." ഞാന്‍ അവന്റെ കണ്ണുകളില്‍ സൂക്ഷിച്ചൊന്നു നോക്കി..കളിയാക്കുനുണ്ടോ?...ഇല്ല അവനൊന്നും അറിഞ്ഞിട്ടില്ല..ആശ്വാസമായി.
 "അടുത്തിടയായി സ്വപ്നം കാണല്‍ ഇത്തിരി കൂടിയിട്ടുണ്ട്..എന്തായാലും ഒന്ന് സൂക്ഷിച്ചോ"മനസ്സിന്റെ ഉള്ളില്‍നിന്നും എന്റെ തന്നെ വക ഒരു ഭീഷണി.   
സൂക്ഷിച്ചാല്‍ ദു:ഖികേണ്ട.....