Saturday, December 29, 2012

..........


ഇവള്‍  ധീര ആണ്, ഭാരത സ്ത്രീയുടെയും യുവതിയുടെയും മികച്ച മാതൃക ആണ്  .ഇന്ത്യയുടെ ധീരയായ മകള്‍ ....ഇനി എന്താണ് വേണ്ടത് ഒരു  ഇന്ത്യന്‍ യുവതിക്ക്???
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറച്ചു തെരുവ് നായിക്കള്‍ കടിച്ചു കടിച്ചു കുടഞ്ഞ ഒരു ഭാരത യുവതിക്ക്  പ്രമുഖര്‍ചാര്‍ത്തി നല്കിയ വിശിഷ്ട പദവി. എങ്ങനെ ആണ് ഇവള്‍ ധീരയായത് ? സ്വന്തം ശരീരം തിരക്ക് പിടിച്ച പട്ടണത്തില്‍ വെച്ച് ക്രൂരമായി നശിപിക്കപെട്ടപോഴോ
ജീവിക്കാന്‍  കൊതിച്ച യുവതിയെ അവസാനം കാലത്തിന്റ ജീവിക്കുന്ന രക്തസാക്ഷി ആക്കാന്‍  ദൈവം ഇഷ്ടപെടുന്നില്ല. പുച്ഛം തോന്നുന്നു കാലത്തോട് ,അനീതിക്ക് മുന്പില്‍ നോക്കുകുത്തിയായി നില്ക്കുന്ന നിയമവ്യവസ്ഥിതിയോട്  . ഇത്രയും ക്രുരത കാട്ടിയ കാപാലികന്മാരെ നമ്മുടെ ഭരണകുടം എന്ത് ചെയ്യും??? വിട്ടുകൊടുകണം ജനങ്ങള്‍ക്ക് , അനീതികെതിരെ രോഷാകുലരായി നില്ക്കുന്ന ഭാരതാംബയുടെ യുവ തലമുറയ്ക്ക്  മുന്പില്‍ , അവര്‍  തീരുമാനിക്കുന്നതാവണം    പിശാച്ചുകള്‍ക്കുള്ള  ശിക്ഷ. ഹേ!!! മനുഷ്യ  മൃഗങ്ങളേ നിങ്ങളെ പെറ്റ വയറുകള്‍ ഇന്ന് നിങ്ങളെ ഓര്‍ത്തു ദുഖിക്കുന്നുണ്ടാകും, ശപിക്കുനുണ്ടാകും നിങ്ങള്‍ ഉണ്ടായ സമയത്തെ. ഒരമ്മക്കും ഉണ്ടാകാന്‍ പാടില്ലാത്ത വേദന ഇന്ന് നിങ്ങള്‍ അവര്‍ക്ക് കൊടുത്തത് എന്തെ ? അവര്‍ നിങ്ങള്‍ക്ക് സത്യവും ധര്‍മ്മവും ചൊല്ലിതന്നില്ലെ ? നിങ്ങളുടെ സഹോദരിമാര്‍  എങ്ങനെ ജീവിച്ചു ഇത്രയും  നാളുകള്‍ ? നിന്റ പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ എന്ത് വിലയാണ് നല്കുന്നത് ? സ്ത്രീ എന്നാല്‍ സുഖം നല്ക്കുന്ന ഒരു ഉപകരണം ആണെന്ന് നിങ്ങളെ പഠിപ്പിച്ചതാര് ?? - ഓര്‍ക്കുക അവരിലൂടെ ആണ് ഇന്നു  ലോകം നിലനില്ക്കുന്നത് ..അവര്ക്കും ഉണ്ട് സ്വപ്നങ്ങളും വേദനകളും.
സൗമ്യ എന്ന യുവതിയെ ക്രുരമായി കൊന്ന ഒറ്റ കൈയ്യന്‍ പൊന്നുച്ചാമി ഇപ്പോഴും സുഖമായി തിന്നും കുടിച്ചും പോലീസുകാരെ ഭീഷിണിപ്പെടുത്തിയും ജയിലില്‍  ജീവനോടെ!!! അതുകൊണ്ട് അവനു ശരീരം നന്നാക്കാന്‍ പറ്റി..ശരീരഭാരം നന്നായി കുടിയിട്ടുണ്ടത്രെ... സൗമ്യ അനുഭവിച്ച വേദനയുടെ, കുടുംബത്തിനു ഉണ്ടായ നഷ്ടത്തിന്റെ പകരം ആണോ ഇത്?
വന്യജീവികള്‍പോലും ചിന്തിക്കാന്‍ ഭയക്കുന്ന തരത്തില്‍ ഉള്ള ക്രൂരത...എന്നിട്ടും കുറ്റം സമ്മതിച്ച പ്രതികള്‍   ദിവസങ്ങളിലും ജീവനോടെ...എന്തിന് ?
കൊടി കെട്ടിയ ഭാരത സംസ്കാരം എന്നൊക്കെ നാം അഭിമാനിക്കാറുള്ളത് നിയമവ്യവസ്ഥിതി പിന്തുടരുന്ന ഇന്ത്യയെ കുറിച്ചല്ലെ ??? 
പിതാവും മാതാവും സ്വന്തം മകളെ പണത്തിനും രതിസുഖത്തിനും ആയി വില്‍ക്കുന്നു. എവിടെ ആണ് പിഞ്ചു പെണ്‍ക്കുട്ടികള്‍  ഉള്‍പെടെ ഉള്ള സ്ത്രീ സമൂഹത്തിനു സുരക്ഷിത്വം ലഭിക്കുക?പുരോഗമനത്തിന്റെ  പാതയില്‍കുതിക്കുന്നു എന്ന് പറയുന്ന  ഇന്ത്യയുടെ  തിരക്കേറിയ പട്ടണപ്രദേശത്തുപോലും സ്ത്രീത്വത്തിനു സുരക്ഷ ലഭിക്കുന്നില്ലെങ്കില്‍ എന്ത് പുരോഗമനം? എന്ത് സംസ്കാരം ?  "ഏന്നു നമ്മുടെ സ്ത്രീകള്‍  സുരക്ഷിതരായി തെരുവുകളില്‍ ഇറങ്ങി നടക്കുന്നുവോ, അന്ന് നമുക്ക് പറയാം ഇന്ത്യ സ്വാതന്ദ്ര്യം നേടിയെന്ന് " ഒരിക്കല്‍ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എവിടെ ആണ് ഇന്ത്യ ഇന്ന്? ആരുടെ കൈയില്‍ നിന്നാണ് നാം ഇനിയും മുക്തരകേണ്ടത്?മരംകോച്ചുന്ന തണുപ്പില്ഇന്ത്യന്‍ ചുണക്കുട്ടികള്‍ - ഇന്ത്യന്‍ സൈനികര്‍  ഉറക്കമിളച്ചും ജീവന്‍ പണയപ്പെടുത്തിയും നാം ഓരോരുത്തരുടെയും ജീവനും സ്വത്തിനും വേണ്ടി കാവല്‍ നില്കുമ്പോള്‍  ഇന്ത്യക്ക് ഉള്ളില്‍ നമ്മുടെ സഹോദരിമാര്‍ക്ക് ആരാണ് സുരക്ഷ നല്കുക
ഗര്‍ഭപാത്രത്തില്‍ വെച്ച് തുടങ്ങുന്നു സ്ത്രീകളോടുള്ള ക്രുരത. അത് ശൈശവവും , യൌവനവും കടന്നു മാതൃത്വം എന്ന മഹത്തായ അവസ്ഥയില്‍.പിന്നീടു മക്കള്ക്കും  വീടുകാര്‍ക്കും വേണ്ടി നിലകൊണ്ടു കഷ്ടതകളും  യാതനയും അനുഭവിച്ചു വാര്ധ്യക്കത്തില്‍ എത്തുമ്പോഴേക്കും മക്കള്‍ക്ക് ബാദ്യത , അന്നേരം ചിലപ്പോള്‍ കുട്ടിന്  ഭര്‍ത്താവും. പിന്നീടുള്ള ജീവിത്തില്‍മരിച്ചു ജീവിച്ച് വലിയ വീടിന്റെ  ഏതെങ്കിലും ഇരുളടഞ്ഞ മൂലയില്‍, അല്ലെങ്കില്വൃദ്ധസദനങ്ങളില്‍  ഒടുങ്ങും മഹത്തായ ജന്മങ്ങള്‍ . സ്വന്തം ചോരയെ തിരിച്ചറിയാനാകാത്ത വിധം അധപധിചിരിക്കുന്നു ഇന്ന് മനുഷ്യകുലം . 
ഹേ സഹോദരി നിനക്ക് സുരക്ഷ നല്കാന്‍ , നിന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാന്‍ ഭാരതത്തില്‍ നിയമം ഇല്ല. നീ പോക്കോള്ളൂ അല്ലെങ്കില്നിനക്ക് ജീവിതത്തില്‍ പല കണ്ണുകളെ - നോട്ടങ്ങളെ നേരിടേണ്ടി വന്നെന്നെ, ..അതൊരുപക്ഷെ ഇപ്പോള്‍നീ അനുഭവിച്ചതിലും കുടുതല്‍ നിന്റെ മനസ്സിനെ വ്രണപ്പെടുത്തും. നിന്റെ ജീവന്‍ വരും തലമുറയിലെ സ്ത്രീ സുരക്ഷയ്ക്ക് ഉതകും വിധം നിയമ വ്യവസ്ഥിതി ക്രമപ്പെടുത്തുവാന്‍ അധികാരികളുടെ കണ്ണുകള്‍  തുറക്കാന്‍ ഇടയാകട്ടെ .

അക്രമവും, ക്രുരതയും, ജീവന്‍ വെച്ചും നാടകം കളിക്കുന്ന അധികാരി വര്‍ഗങ്ങളും, ഇല്ലാത്ത നാട്ടില്‍ നിനക്ക് ഇനി വിശ്രമം....

Wednesday, December 19, 2012

ഹര്‍ഷോണ്മാദങ്ങള്‍ ‍

കാര്‍മുകില്‍ ആയി വന്നു തണുത്തു കുതിര്‍ന്നു പെയ്തിറങ്ങുന്ന മുകില് പോലെ 
വീണ്ടും നിന്നില്‍ പെയ്തിറങ്ങാന്‍ വെറുതെ ഒരു ആഗ്രഹം
ഇണക്കവും,പിണക്കവും ഒത്തുചേര്‍ന്നു തുഴഞ്ഞ ആ തോണിയില്‍ വീണ്ടും ഒന്നിച്ചലിഞ്ഞു
തിരതല്ലുന്ന ജീവിതമാം ആഴിയില്‍ ഒഴുകാന്‍ കൊതിക്കുന്നിനെന്‍ മനം
വിരഹം നല്‍കിയ തീവ്രമാം പ്രണയത്തിന്‍ നെറുകയില്‍ നിന്നെ വാരിപുണര്‍ന്നു
ഹൃദയവീണ മീട്ടുന്ന ശ്രുതിയില്‍ അലിഞ്ഞിറങ്ങാന്‍ 
ആവതില്ലിനി മറക്കുവാന്‍.....പ്രാണനിലലിഞ്ഞുപോയി അത്രമേല്‍ എന്നില്‍ നീ.
നുരഞ്ഞിറങ്ങി പതഞ്ഞു പൊങ്ങിയ സ്നേഹവും ഓര്‍മമയും ഇന്ന്
നൊമ്പരത്തിന്‍ ലഹരിയായി സിരകളില്‍ ഒഴുകവെ
തേടുന്നു ഞാന്‍ ഈ കദനത്തിന്‍ ഹെതുവാം സത്യത്തെ
കാലം കല്പിച്ച മാറ്റത്തിന്‍ ചിലമ്പൊളിയില്‍ അകലാന്‍ ശ്രേമിച്ചത് ഞാനോ? നീയോ?
പചമാറാപ്പ് വിരിച്ച പാടത്തിന്‍ വരമ്പിലും ചക്രവാളത്തിന്‍ മകുടമാം വാനിലും 
കാലത്തിന്‍ കൈയൊപ്പ്‌ ചാര്‍ത്തിയ ഋതു ഭേദങ്ങളില്‍ ഒക്കിലും 
തേടി ഞാന്‍ നിന്‍ വരവിന്‍,എന്‍ പ്രണയത്തിന്‍ കാലൊച്ച
ദിശതെറ്റി പതറുന്നു,അലയുന്നു എന്‍മനം
 കാലമതില്‍ നീ തന്ന വൈഡൂര്യ തുല്യമായോരോര്‍മയില്‍ 
തിരിച്ചുവേണം എനിക്കാ സൌരഭ്യ കണങ്ങള്‍
നിന്‍ നെറുകില്‍ ചുംബന വര്‍ഷമതണിയാന്‍.