ഓര്‍ഫനെജില്‍ നിന്നും അച്ചന്റെ കാറില്‍ ടൌണിലേക്കുള്ള യാത്രയില്‍ മേഘ തന്റെ ചെറുപ്പം മുതല്‍ കൈവിരല്‍ പിടിച്ചു സ്വന്തം മകളെ പോലെ സ്നേഹവും സന്തോഷവും തന്നു വളര്‍ത്തി പഠിപ്പിച്ചു ഇന്ന് ഒസ്ട്രലിയയിൽ ഉയര്‍ന്ന നിലയില്‍ ജോലി ലഭിക്കാന്‍ കാരണമായ ഫാദര്‍ കുരിവിള കോശിയെ ഓര്‍ത്തു...അവള്‍ അച്ചനെ അച്ചാച്ചന്‍ എന്നാണ് വിളിക്കുന്നത്...ചെറുപ്പം മുതല്‍ ശീലിച്ച ആ വിളി ഇപ്പോഴും.......ആ വിളി കേള്‍കുമ്പോള്‍ തന്നെ അച്ചന്റെ കണ്ണുകളില്‍ ഒരു സ്നേഹത്തിന്റെ ഉറവ പൊട്ടി ഒഴുകുന്നത് കാണാം. അതാണ് തന്റെ അച്ചാച്ചന്‍.നന്മയുടെ, കാരുണ്യത്തിന്റെ ഒരു പൂര്ണ രൂപം. ഇന്ന് അച്ചന്റെ അൻപതാം പിറന്നാള്‍ ആണ്... ഒരു സമ്മാനം മേടിക്കാന്‍ ഉള്ള യാത്രയിലാണവള്‍.
അവള്‍ക്കു അഞ്ചു വയസ്സ് മാത്രം പ്രായം ഉള്ളപ്പോള്‍ ആണ് അവളുടെ അമ്മ ഒരു രാത്രിയില്‍ ഇറങ്ങിപ്പോയത്.പോകുമ്പോൾ ഡേവിഡ് എന്ന് പേരുള്ള തന്റെ മുന്ന് വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന കുഞ്ഞു അനിയന്‍ അപ്പുവിനെയും കുടെ കൊണ്ട് പോയി...അമ്മയുടെയും അപ്പുവിന്റെയും മുഖം മനസിന്റെ ഒരു കോണില്‍ അവള്‍ മായാതെ സുക്ഷിച്ചിട്ടുണ്ട്...ജീവിത യാത്രയില്‍ എപ്പോഴെങ്കിലും കണ്ടു മുട്ടിയാല്‍ തിരിച്ചു വേണം തനിക്കവരെ..അച്ചാച്ചന്‍ ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹവും പരിചരണവും മനസുനിറയെ തന്നു... എങ്കിലും ഒരു പെറ്റമ്മയുടെയും അനുജന്റെയും സ്നേഹം എന്തെന്ന് അറിയാന്‍ ഉള്ള അതിയായ ആഗ്രഹം...സ്വന്തം ബാല്യം ഒരു പകുതിയില്‍ സന്തോഷപൂരിതം ആയിരുനെങ്കിലും മറുവശം അമ്മയുടെയും അനുജന്റെയും നിറം മങ്ങാത്ത ഓര്‍മകളില്‍ കൊതിയോടെ ഓടിനടക്കുകയായിരുന്നു.
അവള്‍ക്കു മുന്ന് വയസ്സും അനിയന്‍ അപ്പുവിനു ഒന്‍പതു മാസം പ്രായം ഉള്ളപ്പോള്‍ ആണ് മുഴുകുടിയന്‍ ആയ അച്ഹന്‍ മറ്റൊരു സ്ത്രീയുടെ കുടെ ഇറങ്ങി പോയത് എന്ന് അമ്മ പറഞ്ഞും അച്ചാച്ചന്‍ പണ്ടൊരിക്കല്‍ പറഞ്ഞും അവള്‍ക്കു അറിയാം.അവളുടെ ഓര്‍മയില്‍ അമ്മയുടെ കണ്ണുനീര്‍ വറ്റാത്ത കണ്ണുകളും ദുരിതവും മാത്രം ആയിരുന്നു അക്കാലങ്ങളില്‍ തനിക്കു ക്കുട്ട്. ചില രാത്രികളില്‍ വീടിനു പുറത്തു അടക്കി പിടിച്ച സംസാരവും കതകില്‍ ആരൊക്കെയോ മുട്ടുന്നതും അവള്‍ കേള്‍ക്കാറുണ്ടായിരുന്നു..അപ്പോഴൊക്കെ അമ്മ പേടിച്ചു തന്നെയും അപ്പുവിനെയും കെട്ടിപിടിച്ചു കരയും.ഒരിക്കല്‍ കതകു ചവിട്ടുപോളിക്കും എന്നുള്ള അവസ്ഥ വന്നപ്പോള്‍ അമ്മ തലയിണ കീഴില്‍ എന്നും സുക്ഷിച്ചു വെക്കാറുള്ള വെട്ടുകത്തിയുമായി പുറത്തേക്കു ഇറങ്ങി.എന്തൊക്കെയോ ശബ്ദം, ആരൊക്കെയോ നിലവിളിക്കുന്നു..അമ്മയുടെ കരച്ചില്‍...കുറച്ചു നേരത്തേക്ക് അവള്‍ പേടിച്ചു മുറിയുടെ മൂലയിലേക്ക് തല ഒളിപ്പിച്ചു വെച്ചു...ഒരു തണുത്ത നിശബ്തത ആ രത്രിയില്‍ ആ വീടിനു കുട്ടായി ഇരുന്നു...രാവിലെ ഉറക്കമുണര്‍ന്നു നോക്കുപോള്‍ അമ്മയെയും അപ്പുവിനെയും കാണുനില്ല!!!
മുറ്റത്ത് ആരുടെയൊക്കെയോ സംഭാഷണങ്ങള്‍...അവള്‍ പുറത്തേക്കു എത്തി നോക്കി.പോലീസ്....!!! അവള്‍ പേടിച്ചു കതകിനു പുറകില്‍ ഒളിച്ചു.എത്ര നേരം അങ്ങനെ നിന്നെന്നു അവള്‍ക്കു ഓര്‍മയില്ല. ചുമലില്‍ വത്സല്ല്യതോടെ, മോളെ എന്ന് വിളിച്ചു തലോടിയ ആ കരങ്ങള്‍ ആണ് പിന്നീടു അവള്‍ക്കു എല്ലാമായി തീര്‍ന്ന അവളുടെ അച്ചാച്ചന്‍.അന്ന് പള്ളിയിലെ കൊച്ചച്ചന്‍ ആയിരുന്ന ഫാദര്‍ കുരിവിള കോശിക്ക് ഏകദേശം ഇരുപത്തിയഞ്ചു വയസ്സ് പ്രായം...പൊതുവെ മെലിഞ്ഞ ശരീരപ്രകിര്‍തം ഉള്ള അച്ചനെ അന്ന് കണ്ടു അവള്‍ക്കു ഒരു മൂത്ത ചേട്ടന്റെ പ്രായം ഉള്ള ഒരാള്‍ ആയി തോന്നിയത് കൊണ്ടാവാം അച്ചനെ അവള്‍ അച്ചാച്ചന്‍ എന്ന് വിളിച്ചു തുടങ്ങിയത്. അന്ന് രാത്രിയില്‍ തന്റെ ശരീരം കടിച്ചു കുടയാന്‍ എത്തിയ ആ മനുഷ്യ മൃഗങ്ങളെ വെട്ടി സമനില തെറ്റി ആണ് പാവം അവളുടെ അമ്മ അപ്പുവിനെയും കൊണ്ട് ഇറങ്ങി പോയത്...വെട്ടുകൊണ്ടവര്‍ മരിച്ചു കാണും എന്നുള്ള പേടിയും ഉണ്ടായിരുന്നെക്കാം...എല്ലാം ഒരു അവെക്ത ചിത്രം പോലെ മനസ്സില്‍ തട്ടി നില്‍ക്കുന്നു.എന്തുകൊണ്ടാണ് തന്നെ കുട്ടാതെ അമ്മ പോയതെന്ന് അവള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്..ഒരു ഒരിക്കല്‍ അച്ചാച്ചന്‍ അച്ഛനോട് ചോദിച്ചപ്പോള്‍ “അന്ന് അപ്പു തീരെ കുഞ്ഞു അല്ലായിരുന്നോ? അതുകൊണ്ടാകാം,...അല്ലാതെ മോളുടെ അമ്മക്ക് മോളെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല കേട്ടോ?”എന്ന് അവളെ സമാധാനിപ്പിക്കാന്‍ എന്നവണ്ണം അച്ചന്‍ പറഞ്ഞു. ശരിയാ...അപ്പു അന്ന് കുഞ്ഞായിരുന്നു...കുഞ്ഞി പല്ല് കാണിച്ചുള്ള ആ ചിരിയും "ലേച്ചി" എന്ന് വിളിച്ചു ഓടിവന്നു കേട്ടിപിടിക്കാറുള്ളതും..."അപ്പുട്ടാ"എന്ന് താന്‍ വിളിക്കുമ്പോൾ ഉള്ള അവന്റെ നോട്ടവും,ചിരിയും മറ്റും അവള്‍ ഒരു സ്വപ്നത്തില്‍ എന്നപോലെ അവൾ ഓര്‍ത്തു.ഇപ്പോള്‍ അവന്‍ എവിടായിരിക്കും? വലുതായി കാണും...തന്നെ കണ്ടാല്‍ അപ്പുന് മനസ്സിലാകുമോ? ഇത്തവണ തന്റെ കല്യാണം നടത്തണം എന്നുള്ള ആഗ്രഹത്തില്‍ ആണ് അച്ചാച്ചന്‍ . നല്ല ജോലിയും ചുറ്റുപാടും ആയെങ്കിലും അമ്മയും അപ്പുവും എവിടെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരെ തേടി കണ്ടെത്തണം. അതിനു ശേഷം മതി വിവാഹവും ജീവിതവും...ഈ തീരുമാനം അവള്‍ അച്ചനെ അറിയിച്ചിട്ടില്ല...
നഗരത്തിലെ തന്നെ അറിയപ്പെടുന്ന ഗുണ്ട ആയിരുന്നു ചുരല്‍ ഡെവിള്‍. മറ്റുള്ളവര്‍ കത്തിയും മറ്റു മാരകായുധങ്ങളും ഉപയോഗികുമ്പോള്‍ ഒരു വണ്ണം ഉള്ള ചുരല്‍ വടി ആണ് അവന്റെ ആയുധം.ആ വടി കൈയില്‍ ഉള്ളപോള്‍ അവനെ തൊടാന്‍ പോലും ശത്രുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.അസാമാന്യ മേയ് വഴക്കം ആയിരുന്നു അവന്‍റെ മുതല്‍ക്കുട്ട്...വടി കറക്കി തുടങ്ങിയാല്‍ അവനുച്ചുട്ടും ഒരു കവചം പോലെ അത് പറന്നു കളിച്ചു. കുട്ടത്തില്‍ ഉള്ളവര്‍ക്ക് അവന്‍ "ചേട്ടായി" ആയിരുന്നു.സ്നേഹിച്ചാല്‍ സ്വന്തം ചങ്ക് പറിച്ചു കൈയില്‍ വെച്ച് കൊടുക്കുന്നവന്‍ ആണ് ചേട്ടായി എന്നാണ് കുട്ടത്തില്‍ ഉള്ളവരുടെ അഭിപ്രായം .പക്ഷെ, ഒത്ത ശരീരപ്രകിര്‍തിയും പൌരുഷമായ നോട്ടവും ഗുണ്ട പിരിവുകളും മറ്റും അവനു നല്ലൊരു ഗുണ്ട പരിവേഷം നല്‍കി.തന്റെ പതിനൊന്നാം വയസ്സില്‍ അമ്മ വിശപ്പ് കാരണം എച്ചില്‍ കുനയില്‍ ആഹാരത്തിനു വേണ്ടി പരതുന്നത് കണ്ടു സഹിക്കാന്‍ വയ്യാതെ സമീപത്തു കുടി പോയ ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചു ഓടി അണച്ച് നിന്നത് ഒരു ഹോട്ടലിനു മുന്‍പില്‍. കയ്യിൽ ഇരുന്ന മാല അവിടെ കൊടുത്ത് കൊടുത്തു അമ്മക്ക് ആഹാരം മേടിച്ചു കൊടുത്തു തുടങ്ങിയ ജീവിതമാണ് ഇന്നവനെ ഗുണ്ട എന്നുള്ള പേരില്‍ എത്തിച്ചത്. അവനു അമ്മ എല്ലാം ആയിരുന്നു....ഒരിക്കല്‍ പോലീസ് മോഷണ കുറ്റത്തിനു പതിനാറാം വയസ്സില്‍ തന്നെ വീട്ടില്‍ കയറി അടിച്ചു അവശനാക്കി എടുത്തുകൊണ്ടു പോകുന്നത് കണ്ടു അമ്മ മയങ്ങി വീഴുന്നത് അവന്‍ കണ്ടു. മുന്ന് വര്‍ഷത്തെ ദുർഗുണ പരിഹാര പാഠശാലയിലെ വാസത്തിനു ശേഷം പുറത്തിറങ്ങിയ അവനെ ലോകം ഭീതി നിറഞ്ഞ കണ്ണുകളില്‍ കുടി കണ്ടു.ആരും ഒരിറ്റു സ്നേഹം അവനോടു കാണിച്ചില്ല ....ഒരു ജോലി അന്വേഷിച്ചു , അതും നല്‍കാന്‍ ആരും കുട്ടാക്കിയില്ല.ഒരു ജയില്‍ പുള്ളിക്ക് ആര് ജോലി കൊടുക്കാന്‍?അങ്ങനെയിരിക്കെ തെരുവില്‍ അനിയത്തിയുടെ രോഗത്തിന് ചികില്‍ത്സിക്കാന്‍ പണം തേടി അലഞ്ഞു സഹികെട്ട് പോക്കറ്റടി തൊഴിലാക്കിയ രഘുവിനെ പരിച്ചയെപ്പെട്ടു. ആ കൂട്ട് ഒരു ക്വട്ടേഷന്‍ സംഘം ആയി രൂപപ്പെടാന്‍ അധികം സമയം വേണ്ടി വന്നില്ല.ഇതിനിടയില്‍ അമ്മയെ തേടി അവന്‍ ഒരുപാട് അലഞ്ഞു .ഒരിക്കല്‍ രേഘുവിന്റെ സഹോദരിയുടെ ചികില്‍ത്സയുടെ ആവശ്യത്തിനായി ഇവിടെ എത്തിയപ്പോള്‍ ആണ് അതേ ആശുപത്രിയുടെ മാനസിക ആരോഗ്യ വിഭാഗത്തില്‍ സെല്ലിലടച്ച നിലയില്‍ അവന്റെ അമ്മയെയും അവന്‍ യദ്രിചികമായി കണ്ടത്. അവന്‍ ആകെ തകര്‍ന്നു പോയി ...സ്വന്തം മോനെ കണ്ടിട്ട് പോലും ആ അമ്മക്ക് മനസിലായില്ല.അമ്മയെ കൂടെ കൊണ്ട് പോകണം, പക്ഷെ എവിടെ താമസിക്കും?വളര്‍ന്ന നാട്ടില്‍ തനിക്കു ആരും വാടകയ്ക്ക് പോലും വീട് തരില്ല...അങ്ങനെ ആണ് അവന്‍ ഇവിടെ തന്നെ ഒരു ചെറിയ വീട് വാടകക്ക് എടുത്തു അമ്മയെകൊണ്ടുവന്നു അവിടെ താമസിപ്പിച്ചു. .ചൂരല്‍ ഡെവിള്‍ എന്ന അവന്‍ ഇപ്പോള്‍ ടൌണില്‍ ഉള്ള ഒരു കടയില്‍ ജോലിക്കുപോയി അമ്മയെ സ്നേഹപുര്‍വ്വം പരിപാലിച്ച് കിട്ടുന്ന പണം സ്വരുപിച്ചുവെച്ച് എല്ലാ മാസത്തിന്റെയും അവസാനം ഡോക്ടറിനെ കാണാന്‍ പോകും...മരുന്ന് മേടിക്കും ...ചിലപ്പോള്‍ അമ്മാ വിഭ്രാന്തി കാണിക്കുമ്പോള്‍ അവന്‍ ആ അമ്മയോട് എന്തൊക്കെയോ പറയും. എല്ലാം കേട്ട് ചിരിച്ചും കരഞ്ഞും ആ അമ്മ.ഗുണ്ട പരിവേഷം പുര്‍ണമായും അവനില്‍നിന്നും അഴിഞ്ഞു പോയി അവന്‍ നല്ല ഒരു മകന്‍ ആയി ജീവിച്ചു തുടങ്ങിയിരിക്കുന്നു!!!.അമ്മക്ക് വിശക്കുമ്പോള്‍ ഒന്നും പറയാറില്ല ...വയറു പൊത്തിപിടിച്ച് കരയും ...ആദ്യമൊന്നും അവനു അതൊന്നും മനസിലായിരുന്നില്ല . ഇപ്പോള്‍ അവന്‍ അമ്മക്ക് വേണ്ടി എല്ലാം കരുതി വെക്കും ...അമ്മക്ക് ഒരിക്കലും വിശപ്പു തോന്നാന്‍ പാടില്ല ...അന്നൊരിക്കല്‍ അമ്മ മാലിന്യ കൂനയില്‍ ആഹാരം പരതി...ഒഹ്...ഇപ്പോഴും അത് ഓര്‍ക്കുമ്പോള്‍ അവന്റെ മനസ്സ് വിങ്ങി.
പതിവ് പോലെ അമ്മയെ രാവിലെ കുളിപ്പിച്ച് ആഹാരം കൊടുത്തു, പിന്നീടു കഴിക്കാന്‍ ഉള്ള ആഹാരം എടുത്തു വച്ചു . വീട് പുറത്തു നിന്നും പൂട്ടാറില്ല..അമ്മയെ വീട്ടില്‍ പുട്ടി ഇടാന്‍ അവന്റെ മനസ്സ് അനുവദിച്ചില്ല...റോഡിലേക്ക് പോകാതിരിക്കാന്‍ ഗേറ്റ് പൂട്ടി ആണ് അവന്‍ എന്നും ജോലിക്ക് പോകുന്നത്..അമ്മയുടെ നെറുകയില്‍ പതിവുപോലെ ഒരു സ്നേഹ ചുംബനവും കൊടുത്തു,"ഞാന്‍ പോയിട്ട് വരാം അമ്മേ" അവന്‍ പുറത്തേക്കു ഇറങ്ങിയപ്പോള്‍ ആണ് കടയില്‍ നിന്നും മൊബൈലില്‍ രഘുവിന്റെ കാള്‍ വന്നത് ..."കടയില്‍ കള്ളന്‍ കയറി!!!!"...കുറച്ചു പലചരക്ക് സാധനങ്ങള്‍ മാത്രം മോഷണം പോയി...പോലീസ് എത്തിയിട്ടുണ്ട്. ഫോണ്‍ വിളിച്ചു നടന്ന തിരക്കില്‍ അവന്‍ ഗേറ്റ് പൂട്ടാനും മറന്നു. ഒരിക്കല്‍ അമ്മ പുറത്തിറങ്ങി നടന്നു...കൈയില്‍ ഒരു ഫോട്ടോയും പിടിച്ച്.....അതില്‍ മാത്രം നോക്കി വഴിയില്‍ ഉള്ള വാഹനവും മറ്റും ശ്രദ്ധിക്കാതെ...അന്ന് അടുത്തുള്ള വീട്ടിലുള്ളവര്‍ ആണ് അമ്മയെ പിടിച്ച് നിര്‍ത്തിയത്...ആ ഫോട്ടോയില്‍ ഉള്ളത് ആരെന്നു അവനു ഇപ്പോഴും അറിയില്ല...ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും നിഷ്കളങ്കമായ പുഞ്ചിരി നിറഞ്ഞ വദനങ്ങള്‍.അതാരെനു ഇന്നും അവനു അറിയില്ല.അമ്മയുടെ കൈകളില്‍ ആ ഫോട്ടോകള്‍എന്നും ഉണ്ടായിരുന്നു.
അമ്മയുടെയും അനുജജന്‍റെയും ഓര്‍മകളില്‍ മുഴുകി വാഹനം ഓടിക്കുന്നതിന്റെ ഇടയില്‍ ആണ് ഒരു മധ്യവയസ്കയായ സ്ത്രീ കൈകള്‍ മുന്‍പില്‍ ചേര്‍ത്ത് പിടിച്ചു റോഡിന്റെ നടുവിലൂടെ നടക്കുന്നത് മേഘ കണ്ടത്. പെട്ടന്ന് അവൾ കണ്ണുകള്‍ അമര്‍ത്തി പിടിച്ചു ബ്രേക്ക് മുറുകെ ചവിട്ടി. ആരോക്കെയൂ ഓടികുടുന്നതും, തന്നെ കാറില്‍ നിന്നും പിടിച്ചിറക്കിയതും, ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം താങ്ങി പിടിച്ചു കുറച്ചു പേര്‍ ഓടുന്നതും മറ്റും ഒരു അവെക്ത ചിത്രം പോലെ മേഘയുടെ കണ്ണുകളിലൂടെ കടന്നു പോയി.
പോലീസ് വന്നു കടയില്‍ ജോലിച്ചെയുന്ന എല്ലാവരെയും ചോദ്യം ചെയ്തു. ഒരു ഗുണ്ട പരിവേഷം ഉള്ള ആള്‍ ആയതുകൊണ്ടും,മുന്‍പ് താന്‍ എസ്. ഐ ആയിരുന്നപോള്‍ നേരിട്ട് അറിയാവുന്നത് കൊണ്ടും സി ഐ ബഷീര്‍ ഡേവിഡിനെ കുടുതല്‍ സംശയിച്ചു. അദ്ദേഹം അവനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി പോലീസ് മുറ ഉപയോഗിച്ച് ചോദ്യം ചെയുന്നതിന്ടെ ഇടയില്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു. സംസാരിക്കാന്‍ പോലും ശക്തിയില്ലതിരുന്ന അവനു ബഷീര്‍ വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോഴേക്കും ആ കാള്‍ കട്ട് ആയി...ആരാടാ നിന്നെ വിളിക്കുന്നത്?കട്ട മുതല്‍ വില് ക്കാന്‍ കൊണ്ടുപോയവന്‍ ആണോടാ? ബഷീര്‍ പരുക്കന്‍ ശബ്ധത്തില്‍ ആക്രോശിച്ചു.
ഞാന്‍ അല്ല സര്‍..സത്യമായും ഞാന്‍ അല്ല...ഒരിക്കല്‍ ഞാന്‍ അങ്ങനെ ആയതു കൊണ്ടു എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു... ഇനിയും എനിക്ക് വയ്യ സര്‍..എനിക്ക് എന്റെ അമ്മയാ വലുത്.സത്യമായും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍.അമ്മയുടെ കുടെ പണിയെടുത്തു ജീവികണം എന്നുള്ള ആഗ്രഹം കൊണ്ടാണ് സര്‍ ഞാനാ പ്രദേശം പോലും വിട്ടു ഇങ്ങോട്ട് വന്നത്...ഇനി...ഇനി എനിക്ക് വേണ്ട സര്‍ ആ പഴയ ജീവിതം...സാറിനെ ഞാന്‍ കുറ്റപെടുത്തില്ല...ഒരിക്കന്‍ ഗുണ്ട ആയവനെ സമൂഹം എന്നും ആ കണ്ണില്‍ കുടി മാത്രമെ കാണു...അതെത്ര കാലം കഴിഞ്ഞാലും, ഞാന്‍ എത്ര ശ്രെമിച്ചാലും സമൂഹത്തിന്റെ മുന്‍പില്‍ ഞാന്‍ എന്നും ഒരു പോക്കിരി ആണ്...പക്ഷെ സര്‍ ഞാന്‍ സത്യമായും പറയവാ...ഞാന്‍ ഇനി ഒരിക്കലും ആ ജീവിതത്തിലേക്ക് പോകില്ല...മടുത്തു പിന്മാറിയവന്‍ ആണ് സര്‍ ഞാന്‍...ഒറ്റ രാത്രിപോലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയില്ല, കള്ളും മയക്കു മരുന്നും സിരകളില്‍ നിറക്കുന്നത് ലഹരിക്ക് വേണ്ടി അല്ല...ബോധം കെടാന്‍...ഇത്തിരി നേരം എങ്കിലും എല്ലാം മറക്കാന്‍....ഇപ്പോള്‍ എന്റെ അമ്മയെ ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ടു നോക്കുന്നു...ചെറുതെങ്കിലും ഒരു കൊച്ചു വീട്, എന്റെ അമ്മ..അത്രയും മതി സര്‍ എനിക്ക്...അതിനു വേണ്ടി ആണ് ഞാന്‍ ചുമടെടുത്തും....ഡെവിള്‍ അത് മുഴുപ്പിക്കുന്നതിനും മുന്‍പ് തൊണ്ടയില്‍ പതഞ്ഞെതിയ നൊമ്പരം വാക്കുകളെ ഞെരിഞ്ഞമര്‍ത്തി.
പെട്ടന്ന് അവന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു...ഡേവിളിന്റെ വാക്കുകളില്‍ പതിഞ്ഞ വേദന ഒരു നിമിഷത്തേക്ക് എങ്കിലും ആ പരുക്കന്‍ പോലീസുകാരന്റെ മനസ്സില്‍ തട്ടി.അദേഹം ചിന്തയില്‍ നിന്നും ഉണര്‍ന്നു ആ കാള്‍ എടുത്തു.. ഹലോ...
ബോധം വരുമ്പോള്‍ മേഘ ആശുപത്രി കിടക്കയില്‍ ആയിരുന്നു...കാറിടിച്ച് ചോരയില്‍ കുളിച്ചു കിടന്ന ആ സ്ത്രീ രൂപം അവളുടെ മനസ്സില്‍ ഓടിയെത്തി...മനസ്സാകെ മരവിച്ച അവസ്ഥ...അവള്‍ കണ്ണുകള്‍ വീണ്ടും മുറുക്കി അടച്ചു...നൊമ്പരത്തിന്റെ ഒരു നീര്കണം അവളുടെ മിഴി ഇതളുകളില്‍ കുടി ഊര്‍നിറങ്ങി...എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല..."മോളെ" എന്നുള്ള അവളുടെ അച്ചാച്ചന്‍ അച്ചന്റെ വിളി ആണ് അവളെ ഉണര്‍ത്തിയത്...അവള്‍ ചുറ്റും കണ്ണോടിച്ചു...അച്ചാച്ചന്‍ അടുത്ത് തന്നെ ഇരിപ്പുണ്ട്...അന്നും ഇന്നും അവള്‍ക്കു വേദനികുംപോള്‍ മാത്രം ആണ് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുള്ളത്...
മോള്‍ക്ക് കുഴപ്പം ഒന്നും ഇല്ല...പേടിച്ചപ്പോള്‍ ചെറുതായി ബോധം പോയി..അത്രെ ഉള്ളു..
."അച്ചാച്ച... ആ അമ്മ...എവിടെ..എങ്ങനുണ്ട്.."?
"കുഴപ്പം ഇല്ല മോളെ.. ഇപ്പോള്‍ ഐ സി യു വില്‍ ആണ്..."
"എനിക്ക് ഒന്ന് കാണണം അച്ചാച്ച..."
"വേണ്ട മോളെ..അവിടെ ചെന്നാലും ഇപ്പോള്‍ കാണാന്‍ പറ്റില്ല...അവരുടെ മോനെ നമ്മുടെ ഡ്രൈവര്‍ ബിനു വിവരം അറിയിച്ചിട്ടുണ്ട് . അവനു അറിമായിരുന്നു ആ സ്ത്രീയുടെ മകനെ...അയാള്‍ ഇപ്പോള്‍ എത്തും".
"അല്ല അച്ചാച്ച..എനിക്ക് ഒന്ന് അവിടെ പോകണം..."
അവള്‍ എഴുനെക്കാന്‍ ശ്രെമിച്ചു.
അച്ചന്‍ അവളെ താങ്ങി എഴുന്നേല്പ്പിച്ചു.
നെറ്റിക്ക് ചെറിയ വേദന..അവള്‍ പതിയെ തൊട്ടു നോക്കി...എന്തോ വെച്ച് അവിടെ കെട്ടിയിട്ടുണ്ട്...പെട്ടെന്നുള്ള ബ്രേക്ക്‌ല്‍ തല എവിടെ എങ്കിലും ഇടിച്ചതകാം....
അവള്‍ അച്ചന്റെ കൈകള്‍ പിടിച്ചു പതിയെ ഐ സി യു ലക്‌ഷ്യം വെച്ച് നീങ്ങി. ഐ സി യു വിന്റെ ഇടനാഴിയില്‍ അവളെ ഇരുത്തി അച്ചന്‍ അകത്തു കയറാനുള്ള അനുവാദം മേടിക്കാന്‍ ഡോക്ടറിനെ കാണാന്‍ പോയി...ഐ സി യു ഡോര്‍ തുറന്നു ഒരു നേഴ്സ് പുറത്തിറങ്ങി ചുറ്റും നോക്കി...ആ ആക്സിഡന്റ് പറ്റിയ സ്ത്രീടുടെ ആരെങ്കിലും ഉണ്ടോ ഇവിടെ? മേഘ ഞെട്ടി എഴുന്നേറ്റു.
"യെസ് മാം..ഞാന്‍..."
"നിങ്ങള്‍ അവരുടെ ആരാ...?"
"ഞാന്‍..ഞാ..."മുഴുമിപ്പിക്കാന്‍ കഴിയുന്നതുനു മുന്‍പ് അവര്‍ പറഞ്ഞു.
"മോളാ...? ഹം വേഗം ഈ മരുന്നുകള്‍ താഴെ ഫാര്‍മസിയില്‍ നിന്നും വാങ്ങണം...ബി പി ഇത്തിരി കുടുതല്‍ ആണ്".
മേഘയുടെ മനസ്സില്‍ ഒരു വിങ്ങല്‍ ഉതിർന്നു വന്നു....ഞാന്‍ അവരുടെ മോളാണ് എന്ന് ആ സ്ത്രീക്ക് തോന്നി...അപ്പോള്‍ എന്റെ അമ്മയെ പോലുള്ള ഒരാള്‍...
ആദ്യമായാണ് അവള്‍ക്കു ഇങ്ങനെ ഒരു അനുഭവം...ഒരു അമ്മയുടെ മോള്‍ എന്ന് ഒരാള്‍ നേരിട്ട് പറയുന്നത്.
അവള്‍ യാന്ത്രികമായി ആ പേപ്പര്‍ കുറിപ്പ് മേടിച്ചു തിരിഞ്ഞു...
" ആഹ് ഒന്ന് നില്‍ക്കൂ...ഇത് അമ്മയുടെ ആഭരണങ്ങള്‍ ആണ്..." ആ നേഴ്സ് ഒരു പൊതി അവളുടെ കൈകളില്‍ കൊടുത്തു.
അപ്പോഴേക്കും അച്ചന്‍ തിരികെ വന്നു.."എന്താ മോളെ...എന്തുപറ്റി?"
"ഒന്നുമില്ല അച്ചാച്ച...ഈ മരുന്നുകള്‍ മേടിക്കണം എന്ന് പറഞ്ഞു..."
അച്ചന്‍ ആ കുറിപ്പ് മേടിച്ചു നോക്കി..."മോള്‍ ഇവിടെ ഇരിക്ക് ഞാന്‍ ബിനുവിനെ പറഞ്ഞു വിടാം."
അച്ചന്‍ അവളെ അവിടെ പിടിച്ചിരുത്തി ബിനുവിന്റെ നമ്പറില്‍ വിളിച്ചു.
"മോനെ നീ എവിടാ?...ആണോ..ശരി ഞാന്‍ അവിടെ വരാം..."
"മോളെ ഞാന്‍ ഇപ്പോള്‍ വരം...അവന്‍ അവിടെ ബ്ലഡ് ബാങ്കില്‍ നില്‍ക്കുവാണ്....ഞാന്‍ പോയി മേടിച്ചുകൊണ്ട് വരാം..."
അച്ചന്‍ നടന്നു നീങ്ങി...പെട്ടന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ അച്ചന്‍ തിരിച്ചു വന്നു.
"മോളെ ആ സ്ത്രീക്ക് ഇത്തിരി പ്രശ്നം ആണ്...ബി പി കുടുന്നത് കാരണം ബ്ലീഡിംഗ് കുടുതല്‍ ആണ്...പിന്നെ ബോധം വരുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറഞ്ഞു"
മേഘയിൽ പെട്ടന്ന് ഒരു നടുക്കം ഉണ്ടായത് അച്ചന്‍ അവളുടെ മുഖത്തുനിന്നും വായിച്ചെടുത്തു.
"ഇല്ല മോളെ ഒന്നും സംഭവിക്കില്ല....കര്‍ത്താവ് തമ്പുരാന്‍ കാത്തുകൊള്ളും...മോള് ധൈര്യമായിട്ട് ഇരിക്ക്."
മേഘ മുഖം പൊത്തി കസേരയില്‍ ഇരുന്നു...ആ അമ്മക്ക് ഞാന്‍ കാരണം എന്തെങ്കിലും കുഴപ്പം പറ്റിയാല്‍?പെട്ടന്ന് ആ നേഴ്സ് പറഞ്ഞത് അവള്‍ ഓര്‍ത്തു.
."മോളാ?...ഇത് അമ്മയുടെ ആഭരണങ്ങള്‍ ആണ്"....ആ നേഴ്സ് പറഞ്ഞ വാക്കുകള്‍ അവളുടെ കാതുകളില്‍ അലയടിച്ചു.
മേഘ തല പുറകോട്ടു ചായിച്ചു കണ്ണുകള്‍ മെല്ലെ അടച്ചു. അമ്മ... അപ്പു...എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു...അമ്മയുടെ " മുത്തെ " എന്നുള്ള വിളി...അമ്മ മാത്രം ആണ് തന്നെ അങ്ങനെ വിളിച്ചിട്ടുള്ളത്.അപ്പുവിനും തനിക്കും ചോറ് വാരിതന്നതും...അന്ന് ആ രാത്രിയില്‍ അമ്മ തന്നെ കെട്ടിപിടിച്ചു കരഞ്ഞതുമെല്ലാം അവളുടെ മനസ്സില്‍ ഓടിഎത്തി.അപ്പു...അവന്‍ ഇപ്പോള്‍ വളര്‍ന്നു ഒരു വല്യ ആളായി കാണും...അവനു അമ്മയും അമ്മക്ക് അവനും ഉണ്ടല്ലോ? തനിക്കു അല്ലെ എന്നും..എല്ലാം....പക്ഷെ ദൈവം അതിനു പകരം ആയിട്ടായിരിക്കും അച്ചനെ..അച്ചന്റെ സ്നേഹത്തെ തന്നത്.
ആരോ തേങ്ങുന്ന ശബ്ദം കേട്ടാണ് മേഘ കണ്ണ് തുറന്നത്. ഒരു ചെറുപ്പകാരന്‍ മുഖം പൊത്തി കരയുന്നു. .അതാരെന്നു സംശയിച്ചു അവള്‍ നേരെ ഇരുന്നു. പട്ടന്നു ഡ്രൈവര്‍ ബിനു ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് വന്നു അവന്റെ തോളില്‍ തട്ടി...എന്താഡാ ഡേവിഡ് ഇത് ?
പെട്ടന്ന് മേഘയുടെ മനസ്സില്‍ ഒരു നടുക്കം ഉളവായി. തന്റെ വാഹനം ഇടിച്ചു അപകടത്തില്‍ പെട്ട ആ അമ്മയുടെ മകന്‍...!!!ഡ്രൈവര്‍ ബിനുവിനു അറിയാം എന്ന് അച്ചന്‍ പറഞ്ഞ ആള്‍. മേഘ പതിയെ എഴുന്നേറ്റു. മടിയില്‍ ഇരുന്ന ആ അമ്മയുടെ ആഭരണങ്ങള്‍ അടങ്ങിയ പൊതി അവളുടെ മടിയില്‍ നിന്നും ഊര്‍ന്നു നിലത്തേക്ക് വീണു.
അവള്‍ കുനിഞ്ഞു ആ ആഭരണങ്ങളും ഒപ്പം ഉണ്ടായിരുന്ന ഫോട്ടോയും എടുത്തു...ഒരു നിമിഷം ആ ഫോട്ടോയില്‍ അവളുടെ മനസ്സ് തങ്ങി നിന്ന് പിടഞ്ഞു.
പെട്ടന്ന് ഒരു ഡോക്ടര്‍ ഐ സി യു വിനു നേരെ ഓടി വന്നു...പുറകെ മറ്റൊരു ഡോക്ടറും നേര്സും ...
ഡേവിഡ് ഉല്‍കണ്ടയോടെ ഐ സി യു വിന്റെ വാതിലിലേക്ക് നടന്നു പതിയെ വാതില്‍ മുട്ടി.
അകത്തു നിന്നും ഒരു നേഴ്സ് പുറത്തേക്കു വന്നു. "എന്താ?"
സിസ്റ്റര്‍ എന്റെ അമ്മക്ക് എന്ത് പറ്റി? എന്തിനാണ് എല്ലാരും കൂടി പെട്ടന്ന്...?
"ആ അമ്മക്ക് ബി പി പെട്ടന്ന് കൂടി...ഡോക്ടര്‍ ചെക്ക് ചെയ്യുവാണ്...കുടുതല്‍ ഒന്നും ഇപ്പോള്‍ എനിക്ക് പറയാന്‍ പറ്റില്ല...ഡോക്ടര്‍ നിങ്ങളെ അറിയിക്കും.."
അത്രയും പറഞ്ഞു ആ സ്ത്രീ ഡോര്‍ അടച്ചു.
മേഘ അവിടെ നടന്നത് ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല...അവള്‍ ഡേവിഡിനെ തന്നെ സുക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
തിരിഞ്ഞു നടക്കുന്നതിനിടയില്‍ ആണ് ഡേവിഡ് തന്നെ തന്നെ നോക്കി നില്‍ക്കുന്ന ആ യുവതിയെ ശ്രദ്ധിച്ചത്.അപ്പോള്‍ ബിനു അവന്റെ അരികില്‍ വന്നു."അത് കുരുവിള അച്ചന്റെ കുട്ടി ആണ്...ആ കുട്ടിയുടെ കാറില്‍ തട്ടി ആണ് അമ്മക്ക്...അമ്മ വാഹനം നോക്കാതെ റോഡില്‍ ഇറങ്ങി നനടന്നതാണ് കാരണം.."
ഡേവിഡ് അവളുടെ നേരെ ചെന്നു "നിങ്ങള്‍ ആണോ എന്റെ അമ്മയെ....?
ആ ചോദ്യം മുഴുമിപ്പിക്കാന്‍ അവനു കഴിയുമായിരുന്നില്ല.
അവള്‍ അവനെ തന്നെ നോക്കി.ആ വേദന നിറഞ്ഞ മനസ്സ് ആ കണ്ണുകളില്‍ കുടി എന്തൊക്കെയോ അവനോടു പറയാന്‍ കൊതിച്ചു...അവളുടെ കണ്ണിതളുകള്‍ നിറഞ്ഞു കവിളിണയില്‍ കുടി കണീര്‍ കണംകണമായി തഴേക്ക് ഊര്നിറങ്ങി.
" നിങ്ങള്ക് അറിയാമോ എന്റെ അമ്മയെ ഞാന്‍ എന്തുമാത്രം സ്നേഹികുനുന്ടെന്നു..നിന്നെയൊന്നും
ഞാന്‍ വെറുതെ വിടില്ല....കാറിന്റെ എ സി യില്‍ കുളിരണിഞ്ഞു നീയൊക്കെ പറന്നു നടക്കുമ്പോള്‍...നിനക്കൊന്നും ബന്ധത്തിന്റെ വില അറിയില്ല...ഞാന്‍ ജീവിക്കുന്നത് എന്റെ അമ്മക്ക് വേണ്ടിയാ...എന്റെ അമ്മക്ക് എന്തെങ്കില്‍ പറ്റിയാല്‍...വിടില്ല നിങ്ങളെ ഞാന്‍...."അവന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു...അവനില്‍ പഴയ ചുരല്‍ ഡിവിഡിന്റെ ശബ്ദവും, ഭാവവും ഒരു നിമിഷത്തേക്കെങ്കിലും മിന്നി മറഞ്ഞു...പിന്നീടു അവന്‍ അവന്‍ ചുവരിലേക്ക് തല ചായിച്ചു വിങ്ങി കരഞ്ഞു.
മേഘ യാന്ത്രികമായി നടന്നു അവന്റെ അരികില്‍ വന്നു...അവന്റെ മുഖം അവള്‍ തന്റെ വിറയാര്‍ന്ന കൈകളില്‍ ചെര്തെടുത്തു....അവന്റെ കണ്ണുകളില്‍ തന്നെ സുക്ഷിച്ചു നോക്കി.
"അപ്പുട്ടാ...മോനെ..അപ്പു...!!!"...കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ തന്നില്‍ മാത്രം മൂടിവെച്ച അപ്പുവിനോടുള്ള വാത്സല്ല്യവും സ്നേഹവും മനസ്സില്‍ നിറഞ്ഞു തട്ടി അവള്‍ വിളിച്ചു.
ഡേവിഡ് ഒരു നിമിഷനെരത്തെക്ക് നിശബ്ദനായി.ബാല്യത്തിന്റെ അവെക്ത ഓര്‍മകളില്‍ എവിടെയോ തന്‍ കേട്ട ആ വിളി...തന്റെ "ലേച്ചി"...അതേ തന്റെ ലേച്ചി മാത്രം വിളിച്ചു കേട്ടിട്ടുള്ള ആ വിളി...
ഡേവിഡ് സ്തബ്ത്ഥന്നായി, അവളെ തന്നെ സുക്ഷിച്ചു നോക്കി നിന്നു...
മേഘ ആ ഫോട്ടോ അവന്റെ കൈകളില്‍ വെച്ച് കൊടുത്തു. ഒന്നും പറയാന്‍ കഴിയാതെ അവള്‍ അവനെ കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു.
തന്റെ അമ്മ താന്‍ കാരണം മരണത്തോട് മല്ലടിച്ച് കഴിയുന്നു...പത്തൊന്‍പതു വര്‍ഷക്കാലം താന്‍ ഓരോ ആള്‍ക്കുട്ടത്തിലും തിരഞ്ഞു നടന്ന തന്റെ അമ്മയും സഹോദരനും...ഒരിക്കല്‍ തന്നെയും അപ്പുവിനെയും അമ്മ പരസ്പരം അകറ്റി...ഇപ്പോള്‍ ആ അമ്മ തന്റെ ജീവനിലൂടെ തങ്ങളെ വീണ്ടും...
ഡേവിഡ് ചൂരൽ ഡേവിഡിൽ നിന്നും അപ്പുവിലേക്ക് എത്തി ചേര്‍ന്നപോലെ...സന്തോഷവും ദുഖവും ശമിശ്രമായി എത്തിയ വികാരം വാക്കുകളെ ഞെരുക്കി അമർത്തി സ്തബ്ദനായി, നിശബ്ദനായി നിന്നു.
അവള്‍ക്കു അഞ്ചു വയസ്സ് മാത്രം പ്രായം ഉള്ളപ്പോള്‍ ആണ് അവളുടെ അമ്മ ഒരു രാത്രിയില്‍ ഇറങ്ങിപ്പോയത്.പോകുമ്പോൾ ഡേവിഡ് എന്ന് പേരുള്ള തന്റെ മുന്ന് വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന കുഞ്ഞു അനിയന്‍ അപ്പുവിനെയും കുടെ കൊണ്ട് പോയി...അമ്മയുടെയും അപ്പുവിന്റെയും മുഖം മനസിന്റെ ഒരു കോണില്‍ അവള്‍ മായാതെ സുക്ഷിച്ചിട്ടുണ്ട്...ജീവിത യാത്രയില്‍ എപ്പോഴെങ്കിലും കണ്ടു മുട്ടിയാല്‍ തിരിച്ചു വേണം തനിക്കവരെ..അച്ചാച്ചന്‍ ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹവും പരിചരണവും മനസുനിറയെ തന്നു... എങ്കിലും ഒരു പെറ്റമ്മയുടെയും അനുജന്റെയും സ്നേഹം എന്തെന്ന് അറിയാന്‍ ഉള്ള അതിയായ ആഗ്രഹം...സ്വന്തം ബാല്യം ഒരു പകുതിയില്‍ സന്തോഷപൂരിതം ആയിരുനെങ്കിലും മറുവശം അമ്മയുടെയും അനുജന്റെയും നിറം മങ്ങാത്ത ഓര്‍മകളില്‍ കൊതിയോടെ ഓടിനടക്കുകയായിരുന്നു.
അവള്‍ക്കു മുന്ന് വയസ്സും അനിയന്‍ അപ്പുവിനു ഒന്‍പതു മാസം പ്രായം ഉള്ളപ്പോള്‍ ആണ് മുഴുകുടിയന്‍ ആയ അച്ഹന്‍ മറ്റൊരു സ്ത്രീയുടെ കുടെ ഇറങ്ങി പോയത് എന്ന് അമ്മ പറഞ്ഞും അച്ചാച്ചന്‍ പണ്ടൊരിക്കല്‍ പറഞ്ഞും അവള്‍ക്കു അറിയാം.അവളുടെ ഓര്‍മയില്‍ അമ്മയുടെ കണ്ണുനീര്‍ വറ്റാത്ത കണ്ണുകളും ദുരിതവും മാത്രം ആയിരുന്നു അക്കാലങ്ങളില്‍ തനിക്കു ക്കുട്ട്. ചില രാത്രികളില്‍ വീടിനു പുറത്തു അടക്കി പിടിച്ച സംസാരവും കതകില്‍ ആരൊക്കെയോ മുട്ടുന്നതും അവള്‍ കേള്‍ക്കാറുണ്ടായിരുന്നു..അപ്പോഴൊക്കെ അമ്മ പേടിച്ചു തന്നെയും അപ്പുവിനെയും കെട്ടിപിടിച്ചു കരയും.ഒരിക്കല്‍ കതകു ചവിട്ടുപോളിക്കും എന്നുള്ള അവസ്ഥ വന്നപ്പോള്‍ അമ്മ തലയിണ കീഴില്‍ എന്നും സുക്ഷിച്ചു വെക്കാറുള്ള വെട്ടുകത്തിയുമായി പുറത്തേക്കു ഇറങ്ങി.എന്തൊക്കെയോ ശബ്ദം, ആരൊക്കെയോ നിലവിളിക്കുന്നു..അമ്മയുടെ കരച്ചില്‍...കുറച്ചു നേരത്തേക്ക് അവള്‍ പേടിച്ചു മുറിയുടെ മൂലയിലേക്ക് തല ഒളിപ്പിച്ചു വെച്ചു...ഒരു തണുത്ത നിശബ്തത ആ രത്രിയില്‍ ആ വീടിനു കുട്ടായി ഇരുന്നു...രാവിലെ ഉറക്കമുണര്‍ന്നു നോക്കുപോള്‍ അമ്മയെയും അപ്പുവിനെയും കാണുനില്ല!!!
മുറ്റത്ത് ആരുടെയൊക്കെയോ സംഭാഷണങ്ങള്‍...അവള്‍ പുറത്തേക്കു എത്തി നോക്കി.പോലീസ്....!!! അവള്‍ പേടിച്ചു കതകിനു പുറകില്‍ ഒളിച്ചു.എത്ര നേരം അങ്ങനെ നിന്നെന്നു അവള്‍ക്കു ഓര്‍മയില്ല. ചുമലില്‍ വത്സല്ല്യതോടെ, മോളെ എന്ന് വിളിച്ചു തലോടിയ ആ കരങ്ങള്‍ ആണ് പിന്നീടു അവള്‍ക്കു എല്ലാമായി തീര്‍ന്ന അവളുടെ അച്ചാച്ചന്‍.അന്ന് പള്ളിയിലെ കൊച്ചച്ചന്‍ ആയിരുന്ന ഫാദര്‍ കുരിവിള കോശിക്ക് ഏകദേശം ഇരുപത്തിയഞ്ചു വയസ്സ് പ്രായം...പൊതുവെ മെലിഞ്ഞ ശരീരപ്രകിര്‍തം ഉള്ള അച്ചനെ അന്ന് കണ്ടു അവള്‍ക്കു ഒരു മൂത്ത ചേട്ടന്റെ പ്രായം ഉള്ള ഒരാള്‍ ആയി തോന്നിയത് കൊണ്ടാവാം അച്ചനെ അവള്‍ അച്ചാച്ചന്‍ എന്ന് വിളിച്ചു തുടങ്ങിയത്. അന്ന് രാത്രിയില്‍ തന്റെ ശരീരം കടിച്ചു കുടയാന്‍ എത്തിയ ആ മനുഷ്യ മൃഗങ്ങളെ വെട്ടി സമനില തെറ്റി ആണ് പാവം അവളുടെ അമ്മ അപ്പുവിനെയും കൊണ്ട് ഇറങ്ങി പോയത്...വെട്ടുകൊണ്ടവര്‍ മരിച്ചു കാണും എന്നുള്ള പേടിയും ഉണ്ടായിരുന്നെക്കാം...എല്ലാം ഒരു അവെക്ത ചിത്രം പോലെ മനസ്സില്‍ തട്ടി നില്‍ക്കുന്നു.എന്തുകൊണ്ടാണ് തന്നെ കുട്ടാതെ അമ്മ പോയതെന്ന് അവള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്..ഒരു ഒരിക്കല്‍ അച്ചാച്ചന്‍ അച്ഛനോട് ചോദിച്ചപ്പോള്‍ “അന്ന് അപ്പു തീരെ കുഞ്ഞു അല്ലായിരുന്നോ? അതുകൊണ്ടാകാം,...അല്ലാതെ മോളുടെ അമ്മക്ക് മോളെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല കേട്ടോ?”എന്ന് അവളെ സമാധാനിപ്പിക്കാന്‍ എന്നവണ്ണം അച്ചന്‍ പറഞ്ഞു. ശരിയാ...അപ്പു അന്ന് കുഞ്ഞായിരുന്നു...കുഞ്ഞി പല്ല് കാണിച്ചുള്ള ആ ചിരിയും "ലേച്ചി" എന്ന് വിളിച്ചു ഓടിവന്നു കേട്ടിപിടിക്കാറുള്ളതും..."അപ്പുട്ടാ"എന്ന് താന്‍ വിളിക്കുമ്പോൾ ഉള്ള അവന്റെ നോട്ടവും,ചിരിയും മറ്റും അവള്‍ ഒരു സ്വപ്നത്തില്‍ എന്നപോലെ അവൾ ഓര്‍ത്തു.ഇപ്പോള്‍ അവന്‍ എവിടായിരിക്കും? വലുതായി കാണും...തന്നെ കണ്ടാല്‍ അപ്പുന് മനസ്സിലാകുമോ? ഇത്തവണ തന്റെ കല്യാണം നടത്തണം എന്നുള്ള ആഗ്രഹത്തില്‍ ആണ് അച്ചാച്ചന്‍ . നല്ല ജോലിയും ചുറ്റുപാടും ആയെങ്കിലും അമ്മയും അപ്പുവും എവിടെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരെ തേടി കണ്ടെത്തണം. അതിനു ശേഷം മതി വിവാഹവും ജീവിതവും...ഈ തീരുമാനം അവള്‍ അച്ചനെ അറിയിച്ചിട്ടില്ല...
നഗരത്തിലെ തന്നെ അറിയപ്പെടുന്ന ഗുണ്ട ആയിരുന്നു ചുരല്‍ ഡെവിള്‍. മറ്റുള്ളവര്‍ കത്തിയും മറ്റു മാരകായുധങ്ങളും ഉപയോഗികുമ്പോള്‍ ഒരു വണ്ണം ഉള്ള ചുരല്‍ വടി ആണ് അവന്റെ ആയുധം.ആ വടി കൈയില്‍ ഉള്ളപോള്‍ അവനെ തൊടാന്‍ പോലും ശത്രുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.അസാമാന്യ മേയ് വഴക്കം ആയിരുന്നു അവന്‍റെ മുതല്‍ക്കുട്ട്...വടി കറക്കി തുടങ്ങിയാല്‍ അവനുച്ചുട്ടും ഒരു കവചം പോലെ അത് പറന്നു കളിച്ചു. കുട്ടത്തില്‍ ഉള്ളവര്‍ക്ക് അവന്‍ "ചേട്ടായി" ആയിരുന്നു.സ്നേഹിച്ചാല്‍ സ്വന്തം ചങ്ക് പറിച്ചു കൈയില്‍ വെച്ച് കൊടുക്കുന്നവന്‍ ആണ് ചേട്ടായി എന്നാണ് കുട്ടത്തില്‍ ഉള്ളവരുടെ അഭിപ്രായം .പക്ഷെ, ഒത്ത ശരീരപ്രകിര്‍തിയും പൌരുഷമായ നോട്ടവും ഗുണ്ട പിരിവുകളും മറ്റും അവനു നല്ലൊരു ഗുണ്ട പരിവേഷം നല്‍കി.തന്റെ പതിനൊന്നാം വയസ്സില്‍ അമ്മ വിശപ്പ് കാരണം എച്ചില്‍ കുനയില്‍ ആഹാരത്തിനു വേണ്ടി പരതുന്നത് കണ്ടു സഹിക്കാന്‍ വയ്യാതെ സമീപത്തു കുടി പോയ ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചു ഓടി അണച്ച് നിന്നത് ഒരു ഹോട്ടലിനു മുന്‍പില്‍. കയ്യിൽ ഇരുന്ന മാല അവിടെ കൊടുത്ത് കൊടുത്തു അമ്മക്ക് ആഹാരം മേടിച്ചു കൊടുത്തു തുടങ്ങിയ ജീവിതമാണ് ഇന്നവനെ ഗുണ്ട എന്നുള്ള പേരില്‍ എത്തിച്ചത്. അവനു അമ്മ എല്ലാം ആയിരുന്നു....ഒരിക്കല്‍ പോലീസ് മോഷണ കുറ്റത്തിനു പതിനാറാം വയസ്സില്‍ തന്നെ വീട്ടില്‍ കയറി അടിച്ചു അവശനാക്കി എടുത്തുകൊണ്ടു പോകുന്നത് കണ്ടു അമ്മ മയങ്ങി വീഴുന്നത് അവന്‍ കണ്ടു. മുന്ന് വര്‍ഷത്തെ ദുർഗുണ പരിഹാര പാഠശാലയിലെ വാസത്തിനു ശേഷം പുറത്തിറങ്ങിയ അവനെ ലോകം ഭീതി നിറഞ്ഞ കണ്ണുകളില്‍ കുടി കണ്ടു.ആരും ഒരിറ്റു സ്നേഹം അവനോടു കാണിച്ചില്ല ....ഒരു ജോലി അന്വേഷിച്ചു , അതും നല്‍കാന്‍ ആരും കുട്ടാക്കിയില്ല.ഒരു ജയില്‍ പുള്ളിക്ക് ആര് ജോലി കൊടുക്കാന്‍?അങ്ങനെയിരിക്കെ തെരുവില്‍ അനിയത്തിയുടെ രോഗത്തിന് ചികില്‍ത്സിക്കാന്‍ പണം തേടി അലഞ്ഞു സഹികെട്ട് പോക്കറ്റടി തൊഴിലാക്കിയ രഘുവിനെ പരിച്ചയെപ്പെട്ടു. ആ കൂട്ട് ഒരു ക്വട്ടേഷന്‍ സംഘം ആയി രൂപപ്പെടാന്‍ അധികം സമയം വേണ്ടി വന്നില്ല.ഇതിനിടയില്‍ അമ്മയെ തേടി അവന്‍ ഒരുപാട് അലഞ്ഞു .ഒരിക്കല്‍ രേഘുവിന്റെ സഹോദരിയുടെ ചികില്‍ത്സയുടെ ആവശ്യത്തിനായി ഇവിടെ എത്തിയപ്പോള്‍ ആണ് അതേ ആശുപത്രിയുടെ മാനസിക ആരോഗ്യ വിഭാഗത്തില്‍ സെല്ലിലടച്ച നിലയില്‍ അവന്റെ അമ്മയെയും അവന്‍ യദ്രിചികമായി കണ്ടത്. അവന്‍ ആകെ തകര്‍ന്നു പോയി ...സ്വന്തം മോനെ കണ്ടിട്ട് പോലും ആ അമ്മക്ക് മനസിലായില്ല.അമ്മയെ കൂടെ കൊണ്ട് പോകണം, പക്ഷെ എവിടെ താമസിക്കും?വളര്‍ന്ന നാട്ടില്‍ തനിക്കു ആരും വാടകയ്ക്ക് പോലും വീട് തരില്ല...അങ്ങനെ ആണ് അവന്‍ ഇവിടെ തന്നെ ഒരു ചെറിയ വീട് വാടകക്ക് എടുത്തു അമ്മയെകൊണ്ടുവന്നു അവിടെ താമസിപ്പിച്ചു. .ചൂരല്‍ ഡെവിള്‍ എന്ന അവന്‍ ഇപ്പോള്‍ ടൌണില്‍ ഉള്ള ഒരു കടയില്‍ ജോലിക്കുപോയി അമ്മയെ സ്നേഹപുര്‍വ്വം പരിപാലിച്ച് കിട്ടുന്ന പണം സ്വരുപിച്ചുവെച്ച് എല്ലാ മാസത്തിന്റെയും അവസാനം ഡോക്ടറിനെ കാണാന്‍ പോകും...മരുന്ന് മേടിക്കും ...ചിലപ്പോള്‍ അമ്മാ വിഭ്രാന്തി കാണിക്കുമ്പോള്‍ അവന്‍ ആ അമ്മയോട് എന്തൊക്കെയോ പറയും. എല്ലാം കേട്ട് ചിരിച്ചും കരഞ്ഞും ആ അമ്മ.ഗുണ്ട പരിവേഷം പുര്‍ണമായും അവനില്‍നിന്നും അഴിഞ്ഞു പോയി അവന്‍ നല്ല ഒരു മകന്‍ ആയി ജീവിച്ചു തുടങ്ങിയിരിക്കുന്നു!!!.അമ്മക്ക് വിശക്കുമ്പോള്‍ ഒന്നും പറയാറില്ല ...വയറു പൊത്തിപിടിച്ച് കരയും ...ആദ്യമൊന്നും അവനു അതൊന്നും മനസിലായിരുന്നില്ല . ഇപ്പോള്‍ അവന്‍ അമ്മക്ക് വേണ്ടി എല്ലാം കരുതി വെക്കും ...അമ്മക്ക് ഒരിക്കലും വിശപ്പു തോന്നാന്‍ പാടില്ല ...അന്നൊരിക്കല്‍ അമ്മ മാലിന്യ കൂനയില്‍ ആഹാരം പരതി...ഒഹ്...ഇപ്പോഴും അത് ഓര്‍ക്കുമ്പോള്‍ അവന്റെ മനസ്സ് വിങ്ങി.
പതിവ് പോലെ അമ്മയെ രാവിലെ കുളിപ്പിച്ച് ആഹാരം കൊടുത്തു, പിന്നീടു കഴിക്കാന്‍ ഉള്ള ആഹാരം എടുത്തു വച്ചു . വീട് പുറത്തു നിന്നും പൂട്ടാറില്ല..അമ്മയെ വീട്ടില്‍ പുട്ടി ഇടാന്‍ അവന്റെ മനസ്സ് അനുവദിച്ചില്ല...റോഡിലേക്ക് പോകാതിരിക്കാന്‍ ഗേറ്റ് പൂട്ടി ആണ് അവന്‍ എന്നും ജോലിക്ക് പോകുന്നത്..അമ്മയുടെ നെറുകയില്‍ പതിവുപോലെ ഒരു സ്നേഹ ചുംബനവും കൊടുത്തു,"ഞാന്‍ പോയിട്ട് വരാം അമ്മേ" അവന്‍ പുറത്തേക്കു ഇറങ്ങിയപ്പോള്‍ ആണ് കടയില്‍ നിന്നും മൊബൈലില്‍ രഘുവിന്റെ കാള്‍ വന്നത് ..."കടയില്‍ കള്ളന്‍ കയറി!!!!"...കുറച്ചു പലചരക്ക് സാധനങ്ങള്‍ മാത്രം മോഷണം പോയി...പോലീസ് എത്തിയിട്ടുണ്ട്. ഫോണ്‍ വിളിച്ചു നടന്ന തിരക്കില്‍ അവന്‍ ഗേറ്റ് പൂട്ടാനും മറന്നു. ഒരിക്കല്‍ അമ്മ പുറത്തിറങ്ങി നടന്നു...കൈയില്‍ ഒരു ഫോട്ടോയും പിടിച്ച്.....അതില്‍ മാത്രം നോക്കി വഴിയില്‍ ഉള്ള വാഹനവും മറ്റും ശ്രദ്ധിക്കാതെ...അന്ന് അടുത്തുള്ള വീട്ടിലുള്ളവര്‍ ആണ് അമ്മയെ പിടിച്ച് നിര്‍ത്തിയത്...ആ ഫോട്ടോയില്‍ ഉള്ളത് ആരെന്നു അവനു ഇപ്പോഴും അറിയില്ല...ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും നിഷ്കളങ്കമായ പുഞ്ചിരി നിറഞ്ഞ വദനങ്ങള്‍.അതാരെനു ഇന്നും അവനു അറിയില്ല.അമ്മയുടെ കൈകളില്‍ ആ ഫോട്ടോകള്‍എന്നും ഉണ്ടായിരുന്നു.
അമ്മയുടെയും അനുജജന്‍റെയും ഓര്‍മകളില്‍ മുഴുകി വാഹനം ഓടിക്കുന്നതിന്റെ ഇടയില്‍ ആണ് ഒരു മധ്യവയസ്കയായ സ്ത്രീ കൈകള്‍ മുന്‍പില്‍ ചേര്‍ത്ത് പിടിച്ചു റോഡിന്റെ നടുവിലൂടെ നടക്കുന്നത് മേഘ കണ്ടത്. പെട്ടന്ന് അവൾ കണ്ണുകള്‍ അമര്‍ത്തി പിടിച്ചു ബ്രേക്ക് മുറുകെ ചവിട്ടി. ആരോക്കെയൂ ഓടികുടുന്നതും, തന്നെ കാറില്‍ നിന്നും പിടിച്ചിറക്കിയതും, ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം താങ്ങി പിടിച്ചു കുറച്ചു പേര്‍ ഓടുന്നതും മറ്റും ഒരു അവെക്ത ചിത്രം പോലെ മേഘയുടെ കണ്ണുകളിലൂടെ കടന്നു പോയി.
പോലീസ് വന്നു കടയില്‍ ജോലിച്ചെയുന്ന എല്ലാവരെയും ചോദ്യം ചെയ്തു. ഒരു ഗുണ്ട പരിവേഷം ഉള്ള ആള്‍ ആയതുകൊണ്ടും,മുന്‍പ് താന്‍ എസ്. ഐ ആയിരുന്നപോള്‍ നേരിട്ട് അറിയാവുന്നത് കൊണ്ടും സി ഐ ബഷീര്‍ ഡേവിഡിനെ കുടുതല്‍ സംശയിച്ചു. അദ്ദേഹം അവനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി പോലീസ് മുറ ഉപയോഗിച്ച് ചോദ്യം ചെയുന്നതിന്ടെ ഇടയില്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു. സംസാരിക്കാന്‍ പോലും ശക്തിയില്ലതിരുന്ന അവനു ബഷീര്‍ വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോഴേക്കും ആ കാള്‍ കട്ട് ആയി...ആരാടാ നിന്നെ വിളിക്കുന്നത്?കട്ട മുതല്‍ വില് ക്കാന്‍ കൊണ്ടുപോയവന്‍ ആണോടാ? ബഷീര്‍ പരുക്കന്‍ ശബ്ധത്തില്‍ ആക്രോശിച്ചു.
ഞാന്‍ അല്ല സര്‍..സത്യമായും ഞാന്‍ അല്ല...ഒരിക്കല്‍ ഞാന്‍ അങ്ങനെ ആയതു കൊണ്ടു എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു... ഇനിയും എനിക്ക് വയ്യ സര്‍..എനിക്ക് എന്റെ അമ്മയാ വലുത്.സത്യമായും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍.അമ്മയുടെ കുടെ പണിയെടുത്തു ജീവികണം എന്നുള്ള ആഗ്രഹം കൊണ്ടാണ് സര്‍ ഞാനാ പ്രദേശം പോലും വിട്ടു ഇങ്ങോട്ട് വന്നത്...ഇനി...ഇനി എനിക്ക് വേണ്ട സര്‍ ആ പഴയ ജീവിതം...സാറിനെ ഞാന്‍ കുറ്റപെടുത്തില്ല...ഒരിക്കന്‍ ഗുണ്ട ആയവനെ സമൂഹം എന്നും ആ കണ്ണില്‍ കുടി മാത്രമെ കാണു...അതെത്ര കാലം കഴിഞ്ഞാലും, ഞാന്‍ എത്ര ശ്രെമിച്ചാലും സമൂഹത്തിന്റെ മുന്‍പില്‍ ഞാന്‍ എന്നും ഒരു പോക്കിരി ആണ്...പക്ഷെ സര്‍ ഞാന്‍ സത്യമായും പറയവാ...ഞാന്‍ ഇനി ഒരിക്കലും ആ ജീവിതത്തിലേക്ക് പോകില്ല...മടുത്തു പിന്മാറിയവന്‍ ആണ് സര്‍ ഞാന്‍...ഒറ്റ രാത്രിപോലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയില്ല, കള്ളും മയക്കു മരുന്നും സിരകളില്‍ നിറക്കുന്നത് ലഹരിക്ക് വേണ്ടി അല്ല...ബോധം കെടാന്‍...ഇത്തിരി നേരം എങ്കിലും എല്ലാം മറക്കാന്‍....ഇപ്പോള്‍ എന്റെ അമ്മയെ ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ടു നോക്കുന്നു...ചെറുതെങ്കിലും ഒരു കൊച്ചു വീട്, എന്റെ അമ്മ..അത്രയും മതി സര്‍ എനിക്ക്...അതിനു വേണ്ടി ആണ് ഞാന്‍ ചുമടെടുത്തും....ഡെവിള്‍ അത് മുഴുപ്പിക്കുന്നതിനും മുന്‍പ് തൊണ്ടയില്‍ പതഞ്ഞെതിയ നൊമ്പരം വാക്കുകളെ ഞെരിഞ്ഞമര്‍ത്തി.
പെട്ടന്ന് അവന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു...ഡേവിളിന്റെ വാക്കുകളില്‍ പതിഞ്ഞ വേദന ഒരു നിമിഷത്തേക്ക് എങ്കിലും ആ പരുക്കന്‍ പോലീസുകാരന്റെ മനസ്സില്‍ തട്ടി.അദേഹം ചിന്തയില്‍ നിന്നും ഉണര്‍ന്നു ആ കാള്‍ എടുത്തു.. ഹലോ...
ബോധം വരുമ്പോള്‍ മേഘ ആശുപത്രി കിടക്കയില്‍ ആയിരുന്നു...കാറിടിച്ച് ചോരയില്‍ കുളിച്ചു കിടന്ന ആ സ്ത്രീ രൂപം അവളുടെ മനസ്സില്‍ ഓടിയെത്തി...മനസ്സാകെ മരവിച്ച അവസ്ഥ...അവള്‍ കണ്ണുകള്‍ വീണ്ടും മുറുക്കി അടച്ചു...നൊമ്പരത്തിന്റെ ഒരു നീര്കണം അവളുടെ മിഴി ഇതളുകളില്‍ കുടി ഊര്‍നിറങ്ങി...എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല..."മോളെ" എന്നുള്ള അവളുടെ അച്ചാച്ചന്‍ അച്ചന്റെ വിളി ആണ് അവളെ ഉണര്‍ത്തിയത്...അവള്‍ ചുറ്റും കണ്ണോടിച്ചു...അച്ചാച്ചന്‍ അടുത്ത് തന്നെ ഇരിപ്പുണ്ട്...അന്നും ഇന്നും അവള്‍ക്കു വേദനികുംപോള്‍ മാത്രം ആണ് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുള്ളത്...
മോള്‍ക്ക് കുഴപ്പം ഒന്നും ഇല്ല...പേടിച്ചപ്പോള്‍ ചെറുതായി ബോധം പോയി..അത്രെ ഉള്ളു..
."അച്ചാച്ച... ആ അമ്മ...എവിടെ..എങ്ങനുണ്ട്.."?
"കുഴപ്പം ഇല്ല മോളെ.. ഇപ്പോള്‍ ഐ സി യു വില്‍ ആണ്..."
"എനിക്ക് ഒന്ന് കാണണം അച്ചാച്ച..."
"വേണ്ട മോളെ..അവിടെ ചെന്നാലും ഇപ്പോള്‍ കാണാന്‍ പറ്റില്ല...അവരുടെ മോനെ നമ്മുടെ ഡ്രൈവര്‍ ബിനു വിവരം അറിയിച്ചിട്ടുണ്ട് . അവനു അറിമായിരുന്നു ആ സ്ത്രീയുടെ മകനെ...അയാള്‍ ഇപ്പോള്‍ എത്തും".
"അല്ല അച്ചാച്ച..എനിക്ക് ഒന്ന് അവിടെ പോകണം..."
അവള്‍ എഴുനെക്കാന്‍ ശ്രെമിച്ചു.
അച്ചന്‍ അവളെ താങ്ങി എഴുന്നേല്പ്പിച്ചു.
നെറ്റിക്ക് ചെറിയ വേദന..അവള്‍ പതിയെ തൊട്ടു നോക്കി...എന്തോ വെച്ച് അവിടെ കെട്ടിയിട്ടുണ്ട്...പെട്ടെന്നുള്ള ബ്രേക്ക്‌ല്‍ തല എവിടെ എങ്കിലും ഇടിച്ചതകാം....
അവള്‍ അച്ചന്റെ കൈകള്‍ പിടിച്ചു പതിയെ ഐ സി യു ലക്‌ഷ്യം വെച്ച് നീങ്ങി. ഐ സി യു വിന്റെ ഇടനാഴിയില്‍ അവളെ ഇരുത്തി അച്ചന്‍ അകത്തു കയറാനുള്ള അനുവാദം മേടിക്കാന്‍ ഡോക്ടറിനെ കാണാന്‍ പോയി...ഐ സി യു ഡോര്‍ തുറന്നു ഒരു നേഴ്സ് പുറത്തിറങ്ങി ചുറ്റും നോക്കി...ആ ആക്സിഡന്റ് പറ്റിയ സ്ത്രീടുടെ ആരെങ്കിലും ഉണ്ടോ ഇവിടെ? മേഘ ഞെട്ടി എഴുന്നേറ്റു.
"യെസ് മാം..ഞാന്‍..."
"നിങ്ങള്‍ അവരുടെ ആരാ...?"
"ഞാന്‍..ഞാ..."മുഴുമിപ്പിക്കാന്‍ കഴിയുന്നതുനു മുന്‍പ് അവര്‍ പറഞ്ഞു.
"മോളാ...? ഹം വേഗം ഈ മരുന്നുകള്‍ താഴെ ഫാര്‍മസിയില്‍ നിന്നും വാങ്ങണം...ബി പി ഇത്തിരി കുടുതല്‍ ആണ്".
മേഘയുടെ മനസ്സില്‍ ഒരു വിങ്ങല്‍ ഉതിർന്നു വന്നു....ഞാന്‍ അവരുടെ മോളാണ് എന്ന് ആ സ്ത്രീക്ക് തോന്നി...അപ്പോള്‍ എന്റെ അമ്മയെ പോലുള്ള ഒരാള്‍...
ആദ്യമായാണ് അവള്‍ക്കു ഇങ്ങനെ ഒരു അനുഭവം...ഒരു അമ്മയുടെ മോള്‍ എന്ന് ഒരാള്‍ നേരിട്ട് പറയുന്നത്.
അവള്‍ യാന്ത്രികമായി ആ പേപ്പര്‍ കുറിപ്പ് മേടിച്ചു തിരിഞ്ഞു...
" ആഹ് ഒന്ന് നില്‍ക്കൂ...ഇത് അമ്മയുടെ ആഭരണങ്ങള്‍ ആണ്..." ആ നേഴ്സ് ഒരു പൊതി അവളുടെ കൈകളില്‍ കൊടുത്തു.
അപ്പോഴേക്കും അച്ചന്‍ തിരികെ വന്നു.."എന്താ മോളെ...എന്തുപറ്റി?"
"ഒന്നുമില്ല അച്ചാച്ച...ഈ മരുന്നുകള്‍ മേടിക്കണം എന്ന് പറഞ്ഞു..."
അച്ചന്‍ ആ കുറിപ്പ് മേടിച്ചു നോക്കി..."മോള്‍ ഇവിടെ ഇരിക്ക് ഞാന്‍ ബിനുവിനെ പറഞ്ഞു വിടാം."
അച്ചന്‍ അവളെ അവിടെ പിടിച്ചിരുത്തി ബിനുവിന്റെ നമ്പറില്‍ വിളിച്ചു.
"മോനെ നീ എവിടാ?...ആണോ..ശരി ഞാന്‍ അവിടെ വരാം..."
"മോളെ ഞാന്‍ ഇപ്പോള്‍ വരം...അവന്‍ അവിടെ ബ്ലഡ് ബാങ്കില്‍ നില്‍ക്കുവാണ്....ഞാന്‍ പോയി മേടിച്ചുകൊണ്ട് വരാം..."
അച്ചന്‍ നടന്നു നീങ്ങി...പെട്ടന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ അച്ചന്‍ തിരിച്ചു വന്നു.
"മോളെ ആ സ്ത്രീക്ക് ഇത്തിരി പ്രശ്നം ആണ്...ബി പി കുടുന്നത് കാരണം ബ്ലീഡിംഗ് കുടുതല്‍ ആണ്...പിന്നെ ബോധം വരുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറഞ്ഞു"
മേഘയിൽ പെട്ടന്ന് ഒരു നടുക്കം ഉണ്ടായത് അച്ചന്‍ അവളുടെ മുഖത്തുനിന്നും വായിച്ചെടുത്തു.
"ഇല്ല മോളെ ഒന്നും സംഭവിക്കില്ല....കര്‍ത്താവ് തമ്പുരാന്‍ കാത്തുകൊള്ളും...മോള് ധൈര്യമായിട്ട് ഇരിക്ക്."
മേഘ മുഖം പൊത്തി കസേരയില്‍ ഇരുന്നു...ആ അമ്മക്ക് ഞാന്‍ കാരണം എന്തെങ്കിലും കുഴപ്പം പറ്റിയാല്‍?പെട്ടന്ന് ആ നേഴ്സ് പറഞ്ഞത് അവള്‍ ഓര്‍ത്തു.
."മോളാ?...ഇത് അമ്മയുടെ ആഭരണങ്ങള്‍ ആണ്"....ആ നേഴ്സ് പറഞ്ഞ വാക്കുകള്‍ അവളുടെ കാതുകളില്‍ അലയടിച്ചു.
മേഘ തല പുറകോട്ടു ചായിച്ചു കണ്ണുകള്‍ മെല്ലെ അടച്ചു. അമ്മ... അപ്പു...എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു...അമ്മയുടെ " മുത്തെ " എന്നുള്ള വിളി...അമ്മ മാത്രം ആണ് തന്നെ അങ്ങനെ വിളിച്ചിട്ടുള്ളത്.അപ്പുവിനും തനിക്കും ചോറ് വാരിതന്നതും...അന്ന് ആ രാത്രിയില്‍ അമ്മ തന്നെ കെട്ടിപിടിച്ചു കരഞ്ഞതുമെല്ലാം അവളുടെ മനസ്സില്‍ ഓടിഎത്തി.അപ്പു...അവന്‍ ഇപ്പോള്‍ വളര്‍ന്നു ഒരു വല്യ ആളായി കാണും...അവനു അമ്മയും അമ്മക്ക് അവനും ഉണ്ടല്ലോ? തനിക്കു അല്ലെ എന്നും..എല്ലാം....പക്ഷെ ദൈവം അതിനു പകരം ആയിട്ടായിരിക്കും അച്ചനെ..അച്ചന്റെ സ്നേഹത്തെ തന്നത്.
ആരോ തേങ്ങുന്ന ശബ്ദം കേട്ടാണ് മേഘ കണ്ണ് തുറന്നത്. ഒരു ചെറുപ്പകാരന്‍ മുഖം പൊത്തി കരയുന്നു. .അതാരെന്നു സംശയിച്ചു അവള്‍ നേരെ ഇരുന്നു. പട്ടന്നു ഡ്രൈവര്‍ ബിനു ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് വന്നു അവന്റെ തോളില്‍ തട്ടി...എന്താഡാ ഡേവിഡ് ഇത് ?
പെട്ടന്ന് മേഘയുടെ മനസ്സില്‍ ഒരു നടുക്കം ഉളവായി. തന്റെ വാഹനം ഇടിച്ചു അപകടത്തില്‍ പെട്ട ആ അമ്മയുടെ മകന്‍...!!!ഡ്രൈവര്‍ ബിനുവിനു അറിയാം എന്ന് അച്ചന്‍ പറഞ്ഞ ആള്‍. മേഘ പതിയെ എഴുന്നേറ്റു. മടിയില്‍ ഇരുന്ന ആ അമ്മയുടെ ആഭരണങ്ങള്‍ അടങ്ങിയ പൊതി അവളുടെ മടിയില്‍ നിന്നും ഊര്‍ന്നു നിലത്തേക്ക് വീണു.
അവള്‍ കുനിഞ്ഞു ആ ആഭരണങ്ങളും ഒപ്പം ഉണ്ടായിരുന്ന ഫോട്ടോയും എടുത്തു...ഒരു നിമിഷം ആ ഫോട്ടോയില്‍ അവളുടെ മനസ്സ് തങ്ങി നിന്ന് പിടഞ്ഞു.
പെട്ടന്ന് ഒരു ഡോക്ടര്‍ ഐ സി യു വിനു നേരെ ഓടി വന്നു...പുറകെ മറ്റൊരു ഡോക്ടറും നേര്സും ...
ഡേവിഡ് ഉല്‍കണ്ടയോടെ ഐ സി യു വിന്റെ വാതിലിലേക്ക് നടന്നു പതിയെ വാതില്‍ മുട്ടി.
അകത്തു നിന്നും ഒരു നേഴ്സ് പുറത്തേക്കു വന്നു. "എന്താ?"
സിസ്റ്റര്‍ എന്റെ അമ്മക്ക് എന്ത് പറ്റി? എന്തിനാണ് എല്ലാരും കൂടി പെട്ടന്ന്...?
"ആ അമ്മക്ക് ബി പി പെട്ടന്ന് കൂടി...ഡോക്ടര്‍ ചെക്ക് ചെയ്യുവാണ്...കുടുതല്‍ ഒന്നും ഇപ്പോള്‍ എനിക്ക് പറയാന്‍ പറ്റില്ല...ഡോക്ടര്‍ നിങ്ങളെ അറിയിക്കും.."
അത്രയും പറഞ്ഞു ആ സ്ത്രീ ഡോര്‍ അടച്ചു.
മേഘ അവിടെ നടന്നത് ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല...അവള്‍ ഡേവിഡിനെ തന്നെ സുക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
തിരിഞ്ഞു നടക്കുന്നതിനിടയില്‍ ആണ് ഡേവിഡ് തന്നെ തന്നെ നോക്കി നില്‍ക്കുന്ന ആ യുവതിയെ ശ്രദ്ധിച്ചത്.അപ്പോള്‍ ബിനു അവന്റെ അരികില്‍ വന്നു."അത് കുരുവിള അച്ചന്റെ കുട്ടി ആണ്...ആ കുട്ടിയുടെ കാറില്‍ തട്ടി ആണ് അമ്മക്ക്...അമ്മ വാഹനം നോക്കാതെ റോഡില്‍ ഇറങ്ങി നനടന്നതാണ് കാരണം.."
ഡേവിഡ് അവളുടെ നേരെ ചെന്നു "നിങ്ങള്‍ ആണോ എന്റെ അമ്മയെ....?
ആ ചോദ്യം മുഴുമിപ്പിക്കാന്‍ അവനു കഴിയുമായിരുന്നില്ല.
അവള്‍ അവനെ തന്നെ നോക്കി.ആ വേദന നിറഞ്ഞ മനസ്സ് ആ കണ്ണുകളില്‍ കുടി എന്തൊക്കെയോ അവനോടു പറയാന്‍ കൊതിച്ചു...അവളുടെ കണ്ണിതളുകള്‍ നിറഞ്ഞു കവിളിണയില്‍ കുടി കണീര്‍ കണംകണമായി തഴേക്ക് ഊര്നിറങ്ങി.
" നിങ്ങള്ക് അറിയാമോ എന്റെ അമ്മയെ ഞാന്‍ എന്തുമാത്രം സ്നേഹികുനുന്ടെന്നു..നിന്നെയൊന്നും
ഞാന്‍ വെറുതെ വിടില്ല....കാറിന്റെ എ സി യില്‍ കുളിരണിഞ്ഞു നീയൊക്കെ പറന്നു നടക്കുമ്പോള്‍...നിനക്കൊന്നും ബന്ധത്തിന്റെ വില അറിയില്ല...ഞാന്‍ ജീവിക്കുന്നത് എന്റെ അമ്മക്ക് വേണ്ടിയാ...എന്റെ അമ്മക്ക് എന്തെങ്കില്‍ പറ്റിയാല്‍...വിടില്ല നിങ്ങളെ ഞാന്‍...."അവന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു...അവനില്‍ പഴയ ചുരല്‍ ഡിവിഡിന്റെ ശബ്ദവും, ഭാവവും ഒരു നിമിഷത്തേക്കെങ്കിലും മിന്നി മറഞ്ഞു...പിന്നീടു അവന്‍ അവന്‍ ചുവരിലേക്ക് തല ചായിച്ചു വിങ്ങി കരഞ്ഞു.
മേഘ യാന്ത്രികമായി നടന്നു അവന്റെ അരികില്‍ വന്നു...അവന്റെ മുഖം അവള്‍ തന്റെ വിറയാര്‍ന്ന കൈകളില്‍ ചെര്തെടുത്തു....അവന്റെ കണ്ണുകളില്‍ തന്നെ സുക്ഷിച്ചു നോക്കി.
"അപ്പുട്ടാ...മോനെ..അപ്പു...!!!"...കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ തന്നില്‍ മാത്രം മൂടിവെച്ച അപ്പുവിനോടുള്ള വാത്സല്ല്യവും സ്നേഹവും മനസ്സില്‍ നിറഞ്ഞു തട്ടി അവള്‍ വിളിച്ചു.
ഡേവിഡ് ഒരു നിമിഷനെരത്തെക്ക് നിശബ്ദനായി.ബാല്യത്തിന്റെ അവെക്ത ഓര്‍മകളില്‍ എവിടെയോ തന്‍ കേട്ട ആ വിളി...തന്റെ "ലേച്ചി"...അതേ തന്റെ ലേച്ചി മാത്രം വിളിച്ചു കേട്ടിട്ടുള്ള ആ വിളി...
ഡേവിഡ് സ്തബ്ത്ഥന്നായി, അവളെ തന്നെ സുക്ഷിച്ചു നോക്കി നിന്നു...
മേഘ ആ ഫോട്ടോ അവന്റെ കൈകളില്‍ വെച്ച് കൊടുത്തു. ഒന്നും പറയാന്‍ കഴിയാതെ അവള്‍ അവനെ കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു.
തന്റെ അമ്മ താന്‍ കാരണം മരണത്തോട് മല്ലടിച്ച് കഴിയുന്നു...പത്തൊന്‍പതു വര്‍ഷക്കാലം താന്‍ ഓരോ ആള്‍ക്കുട്ടത്തിലും തിരഞ്ഞു നടന്ന തന്റെ അമ്മയും സഹോദരനും...ഒരിക്കല്‍ തന്നെയും അപ്പുവിനെയും അമ്മ പരസ്പരം അകറ്റി...ഇപ്പോള്‍ ആ അമ്മ തന്റെ ജീവനിലൂടെ തങ്ങളെ വീണ്ടും...
ഡേവിഡ് ചൂരൽ ഡേവിഡിൽ നിന്നും അപ്പുവിലേക്ക് എത്തി ചേര്‍ന്നപോലെ...സന്തോഷവും ദുഖവും ശമിശ്രമായി എത്തിയ വികാരം വാക്കുകളെ ഞെരുക്കി അമർത്തി സ്തബ്ദനായി, നിശബ്ദനായി നിന്നു.
കഥ വായിച്ചു. ആശംസകള്‍
ReplyDeleteഇനിയും എഴുതുക!
(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ!)